അർധരാത്രിയിൽ ബൈക്കപകടം; തോട്ടിൽ വീണു കിടന്ന യുവാവിനു ദാരുണാന്ത്യം
അർധരാത്രിയിൽ ബൈക്കപകടം;  തോട്ടിൽ വീണു കിടന്ന യുവാവിനു ദാരുണാന്ത്യം
Sunday, February 16, 2020 1:02 AM IST
കുമരകം: അർധ രാത്രിയിൽ നിയന്ത്രണംവിട്ടു ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽപെട്ട മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. ഒളശ പള്ളിക്കവല അരവിന്ദശേരി അതുൽ എബി കുര്യൻ (21) ആണ് മരിച്ചത്. കഞ്ഞിക്കുഴി സ്വദേശി ഷാഹുൽ, തിരുവഞ്ചൂർ സ്വദേശി അഖിൽ എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

കുമരകം നവനസ്രത്തുപള്ളി- ജെട്ടി റോഡിൽ പുറത്തേക്കരി രാജീവിന്‍റെ ഗോവണി പാലത്തിനു സമീപം ഇന്നലെ അർധരാത്രി 12.50നായിരുന്നു അപകടം. കുമരകം ഇല്ലിക്കളം റിസോർട്ടിൽ നടന്ന സുഹൃത്തിന്‍റെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ പങ്കെടുത്ത് ഒരു ബൈക്കിൽ മടങ്ങിപ്പോരുന്പോഴായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു മറിയുകയായിരുന്നു.

ഒരാൾ റോഡിലും മറ്റൊരാൾ ബൈക്കിനടിയിലും മരിച്ച അതുൽ റോഡരികിലെ തോട്ടിലുമാണ് വീണത്. സംഭവം ഇവരിലൊരാൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. റിസോർട്ടിൽനിന്നു കൂട്ടുകാർ എത്തിയപ്പോൾ പരുക്കേറ്റു റോഡിൽ കിടന്ന രണ്ടുപേരും സംസാരിക്കാൻ കഴിയാതെ അവശരായിരുന്നു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് ബൈക്കിൽ മൂന്നു പേരുണ്ടായിരുന്ന വിവരം ഇവരിൽനിന്നു ലഭിച്ചത്.


ഇതോടെ വീണ്ടും സംഭവസ്ഥലത്തെത്തി തെരച്ചിൽ നടത്തിയ പരുക്കേറ്റവരുടെ സൃഹൃത്തുക്കൾക്കൊപ്പം നാട്ടുകാരും ഒത്തുചേർന്നു. തെരച്ചിലിൽ സമീപവാസിയായ ചക്കാലയ്ക്കൽ സോണി പോൾ, ഒരു കൈ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ച നിലയിൽ അതുൽ വെള്ളത്തിൽ കിടക്കുന്നതു കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

അതുലിന്‍റെ പിതാവ് എബി കുര്യനും ഒന്പതു വർഷം മുന്പ് റോഡപകടത്തിലാണ് മരിച്ചത്. അതുൽ എറണാകുളം രാജഗിരി കോളജ് മൂന്നാം വർഷ ബികോം വിദ്യാർഥിയാണ്. അമ്മ: ലീന. സഹോദരൻ: അഖിൽ എബി കുര്യൻ (വിദ്യാർഥി, കാനഡ). സംസ്കാരം നാളെ മൂന്നിന് ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. മൃതദേഹം നാളെ 11ന് ഭവനത്തിൽ കൊണ്ടുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.