മുഖ്യമന്ത്രിയുടെ നിലപാട് ജനവഞ്ചനയെന്നു സുധീരൻ
മുഖ്യമന്ത്രിയുടെ നിലപാട്  ജനവഞ്ചനയെന്നു സുധീരൻ
Wednesday, January 29, 2020 12:20 AM IST
തിരുവനന്തപുരം: ഗവർണർ പദവി സംബന്ധിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങൾ ലംഘിച്ചുകൊണ്ട് മോദി- അമിത്ഷാ ടീമിന് വേണ്ടി വിടുപണി ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷനേതാവിന്‍റെ പ്രമേയത്തോട് സഹകരിക്കാതിരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപഹാസ്യവും കടുത്ത ജനവഞ്ചനയുമാണെന്ന് വി.എം. സുധീരൻ.

ഒരുഭാഗത്ത് പൗരത്വഭേദഗതി നിയമത്തെ നഖശിഖാന്തം എതിർക്കുന്നു എന്ന് പറയുകയും മറുഭാഗത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മോദിയുടെയും അമിത്ഷായുടെയും വക്താവിനെപ്പോലെ അവരുടെ തെറ്റായ നിലപാടുകൾ ന്യായീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആരിഫ് മുഹമ്മദ്ഖാനോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും സമീപനം തികഞ്ഞ അവസരവാദമായിട്ടേ കാണാനാവൂവെന്ന് അദ്ദേഹം പറഞ്ഞു.

ഏതായാലും മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും തനിനിറം ഈ പ്രമേയം അവർ കൈകാര്യം ചെയ്യുന്ന രീതിയിലൂടെ വ്യക്തമാകുമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.