നയപ്രഖ്യാപനത്തിൽ അനുരഞ്ജനം; ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം തള്ളിയേക്കും
നയപ്രഖ്യാപനത്തിൽ അനുരഞ്ജനം; ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം തള്ളിയേക്കും
Tuesday, January 28, 2020 12:56 AM IST
തിരുവനന്തപുരം: ഗവർണറും സർക്കാരുമായി ഏറെ നാളായുള്ള പോര് നിയമസഭയിൽ നാളെ ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തിൽ പ്രതിഫലിച്ചേക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഇരുപക്ഷവും നേരിയ വിട്ടുവീഴ്ചകൾക്കു തയാറായതോടെ നയപ്രഖ്യാപനം സുഗമമാകുമെന്നാണ് ഇരുക്യാമ്പുകളും നൽകുന്ന സൂചന.

മന്ത്രിസഭ അംഗീകരിച്ച നയ പ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്കു മറുപടി നൽകിയിരുന്നു. ഗവർണറെ തിരികെവിളിക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സർക്കാർ അംഗീകരിച്ചേക്കില്ല. നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്തുനിന്നു പ്രതിഷേ ധമുണ്ടാവില്ലെന്നും ഉറപ്പുനൽകിയതായാണു വിവരം. അതേസമയം. പ്രസംഗത്തിൽ തനിക്കു വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടേക്കും.

റിപ്പബ്ലിക് ദിനത്തിൽ രാവിലെയും വൈകുന്നേരവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനു ക്ഷണിക്കാനായി രാജ്ഭവനിലെത്തി ഗവർണറെ കണ്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി രണ്ടു മണിക്കൂറിലേറെ ഗവർണർ ആശയ വിനിമയം നടത്തി. സർക്കാരിന്‍റെ ദൂതൻ എന്ന നിലയിൽ കൂടിയായിരുന്നു സ്പീക്കർ, ഗവർണറുമായി ചർച്ച നടത്തിയത്.

സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാട് ഗവർണർ സ്പീക്കറോട് ആവർത്തിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിഷയവും മാധ്യമങ്ങളുമായി സംസാരിക്കേണ്ടതില്ലെന്നും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കേണ്ടതില്ലെന്നും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾക്ക് ഇരുവരും നിർദേശം നൽകി. നയപ്രഖ്യാപനം മന്ത്രിസഭയുടെ നയമാണെന്നും ഇക്കാര്യത്തിൽ ഇനി മാറ്റം വരുത്തേണ്ടതില്ലെന്നുമാണു സർക്കാർ ഗവർണർക്കു നൽകിയ മറുപടിയിൽ പറയുന്നത്. മന്ത്രിസഭാ യോഗം അംഗീകരിച്ച പ്രസംഗം മാറ്റണമെങ്കിൽ ഇനി മന്ത്രിസഭ ചേരേണ്ടിവരുമെന്നും മറുപടി നൽകി.


ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ നിലപാടുകൾ മയപ്പെടുത്താൻ ഗവർണർ തയാറായെന്നാണു വിവരം. പ്രതിപക്ഷ പ്രമേയം സർക്കാരിനെയും വെട്ടിലാക്കി.

പ്രതിപക്ഷത്തിന്‍റേത് രാഷ്‌ട്രീയ ദുരുദ്ദേശ്യമാണെന്നാണ് സർക്കാർ നിലപാട്. ഗവർണറുമായി പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിതെളിച്ച് ഭരണഘടനാപ്രതിസന്ധിയിലേക്ക് നയിക്കപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഗവർണർക്കെതിരേ പ്രമേയം പാസാക്കിയാലും കേന്ദ്രസർക്കാർ അദ്ദേഹത്തെ തിരിച്ചുവിളിക്കില്ലെന്നും സർക്കാർ കരുതുന്നു. അതിനിടെ, ഗവർണറെ അറിയിക്കാതെ ചട്ടലംഘനം നടത്തി സുപ്രീംകോടതിയിൽ പോയ സർക്കാർ നടപടി, സുപ്രീംകോടതിയെ അറിയിക്കുമെന്നു ഗവർണറും നിലപാടെടുത്തു. ചട്ടലംഘനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നിന്നു പരാമർശമുണ്ടായാൽ അതു സംസ്ഥാന സർക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലും അനുരഞ്ജനത്തിന് ഇരു വിഭാഗങ്ങളെയും പ്രേരിപ്പിച്ചുവെന്നാണു വിവരം.
നയപ്രഖ്യാപനം നാളെ;
ഗവർണർ ശ്രദ്ധാകേന്ദ്രം
പേജ് 14
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.