ഐഎന്‍ടിയുസി ഗ്രൂപ്പുകളുടെ സംഘടനയല്ല: ആര്‍. ചന്ദ്രശേഖരന്‍
ഐഎന്‍ടിയുസി ഗ്രൂപ്പുകളുടെ  സംഘടനയല്ല: ആര്‍. ചന്ദ്രശേഖരന്‍
Tuesday, January 28, 2020 12:11 AM IST
കോഴിക്കോട്: കോണ്‍ഗ്രസിലെ വിഭാഗീയത ഐഎന്‍ടിയുസിയിലേക്കു കൊണ്ടുവരരുതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍. ഇത് ഗ്രൂപ്പുകളുടെ സംഘടനയല്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ളവര്‍ സംഘടനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവണം. ഒരു പണിയും എടുക്കാതെ യൂണിയന്‍ കൊണ്ടുനടക്കുന്നവരോട് ഐഎന്‍ടിയുസിക്ക് പുച്ഛമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസിയിലെ വിമത നീക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്രേഡ് യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ബിജെപിയുടെ ഏജന്‍റുമാരാണ്. 2009ലാണ് അഖിലേന്ത്യ അടിസ്ഥാനത്തില്‍ തൊഴിലാളി സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നത്. ചിലര്‍ക്ക് ഈ ഐക്യം കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന മുടിയനായ പുത്രന്‍റെ വേഷമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഹിന്ദുത്വ അജൻഡ നടപ്പാക്കാന്‍ മറ്റുള്ളവയെ നശിപ്പിക്കുകയാണ്. ബിഎംഎസ് പോലും ഈ സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധയെക്കുറിച്ച് പറയുന്നുണ്ട്. രാജ്യത്തിന്‍റെ കാവലാളാണ് ട്രേഡ് യൂണിയനുകള്‍. ഐഎന്‍ടിയുസി ഉയര്‍ത്തുന്ന വിഷയങ്ങളെയും നേതാക്കളേയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരവത്തോടെ പരിഗണിക്കണം. ഐഎന്‍ടിയുസിക്ക് വേണ്ട പരിഗണന കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്‍റ് കെ.രാജീവ്, നേതാക്കളായ എം.രാജന്‍ , കൃഷ്ണവേണി ജി.ശര്‍മ, എം.പി. പത്മനാഭന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.