സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെർമിറ്റ് പുതുക്കലിനെതിരേയുള്ള ഹർജി തള്ളി
സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെർമിറ്റ്  പുതുക്കലിനെതിരേയുള്ള ഹർജി തള്ളി
Saturday, January 25, 2020 12:25 AM IST
കൊച്ചി: സംസ്ഥാനത്തെ ബസുകൾ ഉൾപ്പെടെ 15 വർഷത്തിലേറെ പഴക്കമുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി.

വാഹനങ്ങളുടെ പരമാവധി കാലപ്പഴക്കം സംബന്ധിച്ച് ആർടിഎ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഹർജിയിലെ വാദങ്ങളിൽ കഴന്പില്ലെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.

കാലാവധി 12 വർഷമായി കുറയ്ക്കണമെന്ന ശിപാർശയുണ്ടായിട്ടും 15 വർഷമാക്കി നിലനിർത്തിയിരിക്കുന്ന നടപടി ചോദ്യം ചെയ്ത് രാജധാനി എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.


സംസ്ഥാനത്ത് 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് എണ്ണക്കന്പനികൾ കടത്തു കരാർ നൽകരുതെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. ബസുകൾ ഉൾപ്പെടെ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെർമിറ്റ് കാലാവധി 20 വർഷമാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാരിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഹർജി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.