ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാരിന്‍റെ ഹർജി
Thursday, January 23, 2020 11:44 PM IST
കൊച്ചി: കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്നും പിന്നീടു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്പോൾ ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്നുമുള്ള സിംഗിൾ ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ റിവ്യൂ ഹർജി നൽകി.

സുപ്രീംകോടതി വിധിയെത്തുടർന്നു പള്ളി ഏറ്റെടുത്തു നൽകണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റന്പാൻ നൽകിയ ഹർജിയിൽ ജനുവരി മൂന്നിനാണ് പള്ളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി നിർദേശിച്ചത്.

കെ.എസ്. വർഗീസ് കേസിലുൾപ്പെടെയുള്ള സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ റിവ്യൂ ഹർജി നൽകിയത്. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്നു കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു പുനഃപരിശോധനാ ഹർജിയിൽ പറയുന്നു. മലങ്കരസഭയിൽ വിശ്വസിക്കുന്ന ഇടവകക്കാരനെ അവരുടെ ആചാരപരമായ അവകാശത്തിൽനിന്നോ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുന്നതിൽനിന്നോ തടയാൻ കഴിയില്ല.


പള്ളിയുടെ ഭരണനിയന്ത്രണം 1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്കാണ് നൽകേണ്ടതെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചു മലങ്കരസഭാ വിശ്വാസികളെ തിരിച്ചറിയേണ്ടതുണ്ടെന്നും മതപരമായ ആചാരാനുഷ്ഠാനങ്ങൾ തുടരാൻ അർഹരായവരെ തിരിച്ചറിയാതെ എല്ലാവരെയും പുറത്താക്കി ഉത്തരവു നടപ്പാക്കാൻ ശ്രമിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ജില്ലാ കളക്ടർ നൽകിയ റിവ്യൂ ഹർജിയിൽ പറയുന്നു.

മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അർഹരായ മലങ്കര സഭാ വിശ്വാസികളെയും ഇതിനു നേതൃത്വം നൽകേണ്ട വികാരിയെയും തെരഞ്ഞെടുക്കേണ്ട രീതി കോടതി തീരുമാനിക്കണം. പൊതുവേദിയിൽ ഇരുവിഭാഗങ്ങളും ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നു സുപ്രീംകോടതി ഉത്തരവിൽ പറയുന്നുണ്ട്. ഒരു പള്ളിയിൽ സമാന്തര ഭരണരീതി ഉണ്ടാകുന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കും. പള്ളി പൂട്ടിയിടേണ്ട സ്ഥിതിയുണ്ടാകുമെന്നും റിവ്യൂ ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.