ചെറിയപള്ളി: സത്യഗ്രഹ സമരം 50 ദിനം പിന്നിട്ടു
ചെറിയപള്ളി: സത്യഗ്രഹ സമരം 50 ദിനം പിന്നിട്ടു
Thursday, January 23, 2020 11:18 PM IST
കോതമംഗലം: നിയമം നടപ്പാക്കുന്പോൾ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു മുൻ എംപി ഫ്രാൻസിസ് ജോർജ്. മാർത്തോമ്മ ചെറിയപള്ളിയിൽ നടന്നുവരുന്ന അനശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന്‍റെ 50-ാം ദിവസമായ ഇന്നലെ നഗരത്തിൽ നടത്തിയ സമാധാന സന്ദേശയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം നിലകൊള്ളുന്ന കോതമംഗലം ചെറിയപള്ളി അങ്കണത്തിൽ നീതിക്കായി നടത്തുന്ന സഹനസമരം പരിശുദ്ധസഭയ്ക്ക് ഊർജം പകർന്നതും ചരിത്രത്തിലിടം നേടിയതുമായ അത്യപൂർവമായ സമരമായിമാറിയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

സമരത്തിന്‍റെ അൻപതു ദിനങ്ങൾ പിന്നിട്ടതിന്‍റെ ഭാഗമായി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം സമാധാനത്തിന്‍റെ പ്രതീകമായി പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ വെള്ളരി പ്രാവിനെ പറത്തി. നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമാധാന സന്ദേശ യാത്രയും നടന്നു.


കോതമംഗലം മാർത്തോമ്മ ചെറിയപള്ളി ഓർത്തഡോക്സ് വിഭാഗത്തിന് യാതൊരു കാരണവശാലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നു മുഖ്യപ്രഭാഷണം നിർവഹിച്ച ആന്‍റണി ജോണ്‍ എംഎൽഎ പ്രഖ്യാപിച്ചു. അതിന് പ്രതിബദ്ധതയുള്ള സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും സഭയ്ക്കും മാർത്തോമ്മ ചെറിയ പള്ളിക്കും ഗുണപരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ റിവ്യൂ പെറ്റീഷൻ ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും എംഎൽഎ പറഞ്ഞു.

മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. രാജേഷ് രാജൻ, നേര്യമംഗലം പള്ളി ഇമാം അഷ്റഫ് ഒടിയപാറ, കോതമംഗലം മിന മസ്ജിദ് ഇമാം എം.എം. ഷംസുദ്ദീൻ, മഞ്ജു സിജു, കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, ബാബു പോൾ, ഷെമീർ പനക്കൽ, എ.ടി. ലൈജു, ജോർജ് അന്പാട്ട്, ജയ്സണ്‍ ഡാനിയേൽ, കെ.പി. ബാബു, എ.ടി. പൗലോസ്, പി.ടി. ജോണി, റോയി കെ. പോൾ, പി.എ. സോമൻ, ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ, സി.ഐ. ബേബി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.