വിദ്യാർഥിയെ തല്ലിയ സംഭവം: അധ്യാപികയ്ക്കു സസ്പെൻഷൻ
Thursday, January 23, 2020 11:18 PM IST
കടുത്തുരുത്തി: മാഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെ (ഏഴു വയസ്) തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിക്കാനെത്തിയ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആർ. സൗദാമിനി അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചിരുന്നു. അധ്യാപികയെ സസ്പെൻഡ് ചെയ്തതിനൊപ്പം അന്വേഷണ വിവരങ്ങളും ചേർത്ത് ഇന്നലെതന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ജില്ലാ കളക്ടർക്കും മറ്റ് ഉന്നത അധികാരികൾക്കും റിപ്പോർട്ട് നൽകിയതായും ഡിഇഒ അറിയിച്ചു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കടുത്തുരുത്തി പോലീസ് കേസെടുത്തതോടെ അധ്യാപികയും കുടുംബവും ഇവർ താമസിക്കുന്ന വീട്ടിൽനിന്നു മാറി നിൽക്കുകയാണ്. ജുവനൈൽ ജസ്റ്റീസ് ആക്ടിലെ 82-ാം അനുച്ഛേദവും ഐപിസി 324-ാം വകുപ്പും ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കു സ്കൂളിൽ മലയാള പാഠഭാഗം തെറ്റായി വായിച്ചതിനാണു കുട്ടിയെ അധ്യാപിക ചൂരൽ ഉപയോഗിച്ചു തല്ലിയതായി പരാതിയുള്ളത്.


സ്കൂൾ വിട്ടശേഷം വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ടു മുത്തശി തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയ കാര്യം കുട്ടി പറയുന്നത്. ഇന്നലെ കടുത്തുരുത്തി ഡിഇഒ, ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണീറ്റ് എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി. സംഭവമറിഞ്ഞ് മോൻസ് ജോസഫ് എംഎൽഎയും മറ്റു ജനപ്രതിനിധികളും കുട്ടിയുടെ വീട് സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.