കൊച്ചി: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫിനും ദീപിക മലപ്പുറം ജില്ലാ ലേഖകൻ രഞ്ജിത് ജോണിനും. കേരളത്തിലെ ദളിത്, ആദിവാസി, മത്സ്യബന്ധന മേഖലകളിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്നതിനാണ് റിച്ചാർഡ് ജോസഫിന് ഫെല്ലോഷിപ്. അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനത്തിൽ കമ്യൂണിറ്റി റേഡിയോയുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചു പഠിക്കുന്നതിനാണ് രഞ്ജിത് ജോണിന് ഫെല്ലോഷിപ്.
10,000 രൂപയാണ് ഫെല്ലോഷിപ് തുക. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, എം.പി. അച്യുതൻ, ഡോ.ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണൻ, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.
റിച്ചാർഡ് ജോസഫിനു രാം നാഥ് ഗോയങ്ക നാഷണൽ മീഡിയ അവാർഡ്, സ്റ്റേറ്റ്സ്മാൻ നാഷണൽ അവാർഡ്, യുഎസ് എയ്ഡ്-റീച്ച് നാഷണൽ അവാർഡ്, സ്കാർഫ്-പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നാഷണൽ അവാർഡ് തുടങ്ങിയ അവാർഡുകൾ മുൻപു ലഭിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി ആയിരം ഏക്കർ തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാർഡ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മക്കൾ: കാതറിൻ തെരേസ റിച്ചാർഡ്, കരോലിൻ മരിയ റിച്ചാർഡ്.
രഞ്ജിത് ജോണിനു പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ജനറൽ റിപ്പോർട്ടിംഗ് അവാർഡ്, നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മാധ്യമ ഫെല്ലോഷിപ്പ്, യൂണിസെഫ്-പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നാഷണൽ ഫെല്ലോഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങൾ മുൻപു ലഭിച്ചിട്ടുണ്ട്. നിലന്പൂർ വടപുറം മുട്ടത്ത് എം.സി.ജോണ്- അന്നമ്മ ജോണ് ദന്പതികളുടെ മകനാണ് രഞ്ജിത്. കരുവാരക്കുണ്ട് ചെറുപറന്പിൽ കുടുംബാംഗമായ റിൻസി രഞ്ജിത് ആണ് ഭാര്യ. മക്കൾ: എഡ്വിൻ രഞ്ജിത്, ആൻലിൻ മരിയ രഞ്ജിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.