സിസ്റ്റർ ഡോക്‌ടേഴ്സ് ഫോറം ദേശീയ സെമിനാർ ഇന്നു മുതൽ
സിസ്റ്റർ ഡോക്‌ടേഴ്സ് ഫോറം  ദേശീയ സെമിനാർ ഇന്നു മുതൽ
Thursday, January 23, 2020 1:10 AM IST
കൊച്ചി: ഇന്ത്യയിലുടനീളം ആരോഗ്യമേഖലയിൽ ഡോക്ടർമാരായി പ്രവർത്തിച്ചുവരുന്ന സിസ്റ്റേഴ്സിന്‍റെ സംഘടനയായ സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്‍റെ (എസ്ഡിഎഫ്ഐ) 26-ാമതു ദേശീയ സെമിനാർ ഇന്ന് ആലുവ രാജഗിരി ആശുപത്രിയിൽ തുടങ്ങും. 25നു സമാപിക്കും. 20 സംസ്ഥാനങ്ങളിൽനിന്നായി 200ൽ പരം ഡോക്ടർമാരായ സിസ്റ്റേഴ്സ് സെമിനാറിൽ പങ്കെടുക്കും.

ഇന്നു രാവിലെ 9.30ന് ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. ബിഷപ് പ്രകാശ് മല്ലവരപ്പൂ, മുൻ ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ്, ചായ് ഡയറക്ടർ ഡോ. മാത്യു ഏബ്രഹാം, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ എന്നിവർ പങ്കെടുക്കും.

ആരോഗ്യമേഖലയിലെ നൂതന ആശയങ്ങളെയും സാങ്കേതിക വിദ്യകളെയും കുറിച്ചു സെമിനാറിൽ പ്രതിപാദിക്കുമെന്നു ഫോറം ദേശീയ അധ്യക്ഷ സിസ്റ്റർ ഡോ. ബീന അറിയിച്ചു. സംഘടനയുടെ കീഴിൽ വരുന്ന 80 ശതമാനം സിസ്റ്റേഴ്സും ഇന്ത്യയിലെ പിന്നാക്ക മേഖലകളിലും ആദിവാസി മേഖലകളിലുമാണ് പ്രവർത്തിച്ചുവരുന്നത്. 1993ൽ സിസ്റ്റർ ഡോക്ടർ ലിലിയൻ ജെഎംജെ പ്രസിഡന്‍റായി സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ (എസ്ഡിഎഫ്ഐ) ആരംഭിച്ചു.


ചായ് ഡയറക്ടറായിരുന്ന ഫാ. ജോണ്‍ വട്ടമറ്റം എസ്‌വിഡിയുടെ സഹായത്തോടെയാണു ഫോറം രൂപീകരിച്ചത്. നിലവിൽ ആയിരത്തോളം സിസ്റ്റർ ഡോക്ടർമാരുള്ള ഒരു ഫോറമായി സംഘടന വളർന്നു. സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ സ്ത്രീകളിലെ കാൻസർ തടയൽ, രോഗനിർണയം, ചികിത്സ എന്നിവയിലൂടെ സമൂഹ്യപ്രവർത്തനത്തിന്‍റെ മറ്റൊരുമേഖല തുറന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കൽ, വിളർച്ച നിയന്ത്രിക്കൽ, ചികിത്സാ ക്യാന്പുകൾ, അമ്മ- ശിശുക്ഷേമ പരിപാടികൾ എന്നിവ സംഘടന ലക്ഷ്യം വയ്ക്കുന്നു.

ഭൂകന്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്ത വേളകളിൽ സിസ്റ്റർ ഡോക്ടർമാർ മുൻപന്തിയിലുണ്ട്. സിബിസിഐ ഹെൽത്ത് കമ്മീഷൻ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഎച്ച്ഐഐ), സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ബംഗളൂരു തുടങ്ങിയ സ്ഥാപനങ്ങളുമായി എസ്ഡിഎഫ്ഐ സഹകരിച്ചു പ്രവർത്തിക്കുന്നതായും ഡോ. ബീന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.