ദുഃഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും
ദുഃഖം താങ്ങാനാവാതെ  ബന്ധുക്കളും നാട്ടുകാരും
Wednesday, January 22, 2020 12:01 AM IST
കുന്നമംഗലം: നേപ്പാളിലെ റിസോർട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച വെളൂർ പുനത്തിൽ രഞ്ജിത്ത്(37), ഭാര്യ ഇന്ദുലക്ഷ്മി(29), മകൻ വൈഷ്ണവ്(രണ്ട്) എന്നിവരുടെ വിയോഗം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. എറണാകുളം ഇൻഫോ പാർക്കിൽ എൻജിനിയറായ രഞ്ജിത് കുടുംബവുമായി നേപ്പാളിലേക്ക് വിനോദയാത്ര പോയതായിരുന്നു.

നേപ്പാളിലെ കാഠ്മണ്ടുവിൽ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിൽ രാത്രി താമസിക്കവേ മുറിയിൽനിന്ന് വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന മൂത്ത മകൻ ആറുവയസുകാരനായ മാധവ് അടുത്ത മുറിയിലായതിനാൽ രക്ഷപ്പെട്ടു.
സഹകരണ ബാങ്കിൽനിന്ന് വിരമിച്ച പുനത്തിൽ മാധവൻ നായരുടെയും പ്രഭാവതിയുടെയും മകനാണ് രഞ്ജിത്. മൊകവൂർ സ്വദേശിയായ ഭാര്യ ഇന്ദുലക്ഷ്മി കാരന്നൂർ സർവീസ് സഹകരണബാങ്കിലെ ജീവനക്കാരിയാണ്. സിൽവർ ഹിൽസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മൂത്തമകൻ മാധവ്. രഞ്ജിത്തിന്‍റെ സഹോ ദരങ്ങൾ സിന്ധു, സജി.


ആഴ്ചയിലൊരിക്കൽ നാട്ടിൽ വരുന്ന രഞ്ജിത്ത് കുടുംബസമേതം കുന്നമംഗലത്തുള്ള തറവാട്ടിലേക്കായിരുന്നു വരാറുണ്ടായിരുന്നത്. നാട്ടിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിലും ഒരു ബന്ധുവിന്‍റെ വിവാഹത്തിലും പങ്കെടുത്തതിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് രഞ്ജിത് എറണാകുളത്തേക്കു പോയത്. വെള്ളിയാഴ്ച ഡൽഹിക്കുപോയ കുടുംബം അവിടെനിന്ന് സുഹൃത്തുക്കൾക്കൊപ്പം നേപ്പാളിലേക്ക് പോവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.