മസ്ജിദ് അങ്കണം കതിർമണ്ഡപമായി, അഞ്ജുവും ശരത്തും വിവാഹിതരായി
മസ്ജിദ് അങ്കണം കതിർമണ്ഡപമായി, അഞ്ജുവും ശരത്തും വിവാഹിതരായി
Monday, January 20, 2020 12:46 AM IST
കായംകുളം: ജാതിയുടെയും മതത്തിന്‍റെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന കാലത്ത് മാനവിക മൂല്യങ്ങൾ ഉയർത്തി മസ്ജിദ് അങ്കണത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ അഞ്ജുവും ശരത്തും വിവാഹിതരായി.

ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം ഹൈന്ദവ ആചാരപ്രകാരം നടത്തി നൽകി കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്താണ് മാതൃകയായത്. ഇന്നലെ രാവിലെ 11.30നും 12.30നും മധ്യയുള്ള ശുഭമുഹൂർത്തത്തിലാണ് ജമാഅത്ത് പള്ളിയിൽ ഒരുക്കിയ കതിർ മണ്ഡപത്തിൽ ശരത്- അഞ്ജുവിനു താലി ചാർത്തിയത്. ചേരാവള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയിൽ പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകളാണ് അഞ്ജു

രണ്ടു വർഷം മുന്പ് അഞ്ജുവിന്‍റെ പിതാവ് അശോകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തുടർന്ന് സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന ബിന്ദുവിനു മകളുടെ വിവാഹം നടത്താൻ സഹായം തേടി ചേരാവള്ളി മുസ്‌ലിം ജമാഅത്തിൽ അപേക്ഷ നൽകുകയായിരുന്നു. അയൽവാസിയും ജമാ അത്ത് സെക്രട്ടറിയുമായ നുജുമുദീൻ ആലുമൂട്ടിലിന്‍റെ നിർദേശ പ്രകാരമാണ് അപേക്ഷ നൽകിയത്. തുടർന്ന് അപേക്ഷ പരിഗണിച്ച ജമാ അത്ത് കമ്മിറ്റി വിവാഹം തന്നെ ഏറ്റെടുത്തു നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.


പെണ്‍കുട്ടിക്കു പത്തുപവൻ സ്വർണവുംവസ്ത്രങ്ങളും മസ്‌ജി ദ് കമ്മിറ്റി നൽകി. ഇതിനുപുറമെ വരന്‍റെയും വധുവിന്‍റെയും പേരിൽ രണ്ടു ലക്ഷം രൂപയും പള്ളികമ്മിറ്റി ബാങ്കിൽ നിക്ഷേപിക്കുന്നുണ്ട്. ജമാ അത്ത് അംഗമായ ചേരാവള്ളി പട്ടന്‍റയ്യത്ത് നസീർ എന്ന വ്യാപാരിയാണ് സാന്പത്തികമായി സഹായിച്ചത്. പങ്കെടുത്ത മുഴുവൻ പേർക്കും ജമാ അത്ത് കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയും നൽകി. എ.എം. ആരിഫ് എംപി, ഡിസിസി പ്രസിഡന്‍റ് എം. ലിജു, പള്ളിക്കൽ സുനിൽ, ചുനക്കര ജനാർദനൻ നായർ, റിയാസുദീൻ മുസ്‌ലിയാർ, ജലാലുദീൻ മൗലവി തുടങ്ങിയ നിരവധിപേർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.