മോദിസർക്കാരിനെതിരേയുള്ള സമരത്തിനു മൂർച്ച കൂട്ടണമെന്നു കേന്ദ്ര കമ്മിറ്റി
മോദിസർക്കാരിനെതിരേയുള്ള സമരത്തിനു  മൂർച്ച കൂട്ടണമെന്നു കേന്ദ്ര കമ്മിറ്റി
Sunday, January 19, 2020 12:46 AM IST
തിരുവനന്തപുരം : പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയ പ്രമേയത്തെ അഭിനന്ദിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി. രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കാൻ ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയിൽ നടത്തിയ ഈ നീക്കം കേന്ദ്ര സർക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പാണ്. മെല്ലെയാണെങ്കിലും മറ്റു സംസ്ഥാനങ്ങളും കേരളത്തിന്‍റെ മാതൃക പിന്തുടരുകയാണ്.

പൗരത്വ നിയമത്തിനെതിരെ രാജ്യമാകെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ചെറുക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടങ്ങിയിട്ടുണ്ട്. സർവകലാശാലകളിൽനിന്നുണ്ടായ പ്രതിഷേധങ്ങൾക്കു കൂടുതൽ ഉൗർജം പകരേണ്ടതുണ്ടെന്നും കാന്പസുകളിൽ തുടരെത്തുടരെ പൗരത്വ നിയമവുമായി ബന്ധപ്പെട്ടു സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കണമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നടപടികളെ അഭിനന്ദിച്ചുകൊണ്ടു നേതാക്കൾ സംസാരിച്ചത്.

കേരളവും തമിഴ്നാടും പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പൗരത്വ നിയമവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ സമരത്തിനു മൂർച്ച കുറഞ്ഞുവരുന്നുവെന്ന വിമർശനവും കേന്ദ്രക്കമ്മിറ്റിയിൽ ഉണ്ടായി. കേരളത്തിൽനിന്നുള്ള നേതാക്കളാണു വിമർശനം ഉന്നയിച്ചത്. മറ്റൊരു വിഷയത്തിലാണെങ്കിലും ഈ മാസം എട്ടിനു ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് കേരളത്തിൽ വലിയ വിജയമായിരുന്നൂവെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഉത്തർപ്രദേശും മഹാരാഷ്‌ട്രയും പോലുള്ള ബിജെപി ശക്തികേന്ദ്രങ്ങളിൽ കർഷക സമരങ്ങൾ വലിയ സ്വാധീനമാണു ചെലുത്തുന്നത്. അതുകൊണ്ടുതന്നെ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടു പാർട്ടിയുടെ നേതൃത്വത്തിൽ കർഷകരെകൂടി അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കണമെന്നും കേരള നേതാക്കൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പറഞ്ഞു.


കേന്ദ്രസർക്കാരിന്‍റെ ഈ ന്യൂനപക്ഷ വിരുദ്ധ നിയമത്തിനെതിരെ വിദ്യാർഥികളും യുവാക്കളും ശാസ്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ വലിയൊരു വിഭാഗം ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ആഹ്വാനമില്ലാതെ അണിനിരന്നിട്ടുണ്ട്. എന്നാൽ, ഈ അരാഷ്‌ട്രീയ കൂട്ടായ്മയ്ക്കു നേതൃത്വം നൽകാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും കേന്ദ്ര നേതൃത്വം ശക്തമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും പൗരത്വ നിയമത്തിനെതിരേയുള്ള സമരത്തിനു ശക്തിപോരായെന്ന അഭിപ്രായമാണു പങ്കുവച്ചത്.

സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്ന നയമാണ് ഇപ്പോൾ ബിജെപി സർക്കാരുകൾ സംസ്ഥാനങ്ങളിൽ ചെയ്തുവരുന്നത്. വിദ്യാർഥികൾക്കു നേരേ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയാണ്. ഇത്തരം നടപടികൾ സമരരംഗത്തു നിൽക്കുന്ന ചെറുപ്പക്കാരുടെ മനോവീര്യം തകർക്കും. ജെഎൻയുവിൽ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ചവരെ അറസ്റ്റ് ചെയാൻ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ലെന്നും നേതാക്കൾ കേന്ദ്രകമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ നിയമസംരക്ഷണം അടക്കമുള്ള കാര്യങ്ങൾ പാർട്ടി ഇടപെട്ടു നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും.

"കേരള നേതാക്കളെ ഉൾപ്പെടുത്തി സമരമുഖം വേണം'

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധ നടപടി സ്വീകരിക്കുന്ന കേരളത്തെ അഭിനന്ദിച്ച സിപിഎം കേന്ദ്ര കമ്മിറ്റി, സംസ്ഥാനത്തെ നേതാക്കളെ ഉൾപ്പെടുത്തി രാജ്യത്തു വിശാല സമരമുഖം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു നിർദേശിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതു നേതാക്കൾ പ്രചാരണത്തിനെത്തണം. സർവകലാശാലകളിലും കോളജ് കാന്പസുകളിലും സംഘടിപ്പിക്കുന്ന സംവാദങ്ങളിൽ പൗരത്വ നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധതയെ സംബന്ധിച്ചു സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരെക്കൊണ്ട് സംസാരിപ്പിക്കണമെന്നും ഇക്കാര്യത്തിൽ ഒരു ഭരണഘടനാ സംരക്ഷണ വേദി തന്നെ രാജ്യത്തു രൂപീകരിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.