അന്പരപ്പിക്കുന്ന കണ്ടുപിടിത്തങ്ങളുമായി കുട്ടിശാസ്ത്രജ്ഞർ
അന്പരപ്പിക്കുന്ന കണ്ടുപിടിത്തങ്ങളുമായി കുട്ടിശാസ്ത്രജ്ഞർ
Sunday, January 19, 2020 12:10 AM IST
കൊച്ചി: ജലാശയങ്ങളിലെ മാലന്യം നീക്കം ചെയ്യുന്ന "സ്മാർട്ട് റിവർ ക്ലീനർ' മുതൽ കാഴ്ച പരിമിതർക്കായുള്ള വൈറ്റ് കെയിൻ (വെള്ളവടി) വരെ. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഇൻസ്പെയർ എക്സിബിഷൻ ആൻഡ് കോംപറ്റീഷനിലാണ് കുട്ടി ശാസ്ത്രജ്ഞർ കണ്ടുപിടിത്തങ്ങളുമായി അണിനിരന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നു വിജയിച്ച 10-ാം ക്ലാസ് വരെയുള്ള 20ഓളം വിദ്യാർഥികളാണ് സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കുന്നത്. ജലാശയത്തിൽനിന്ന് മാലന്യം നീക്കം ചെയ്യുന്ന യന്ത്രമാണ് എക്സിബിഷനിലെ മുഖ്യ ആകർഷണം. മൊബൈലിൽ ഇതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം. "സ്മാർട്ട് റിവർ ക്ലീനർ' എന്നാണ് ഉപകരണത്തിന് നൽകിയിരിക്കുന്ന പേര്. പട്ടണക്കാട് എസ്‌സിയുജിവി എച്ച് എസ്എസിലെ പത്താം ക്ലാസുകാരനായ ആദേശ് ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.

കരയിലിരുന്ന് ഉപകരണത്തിന്‍റെ ചലനങ്ങൾ നിയന്ത്രിക്കാം എന്നതാണ് "സ്മാർട്ട് റിവർ ക്ലീനർ'ന്‍റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തടസങ്ങൾ മുൻകൂട്ടി കണ്ട് വഴി മാറി സഞ്ചരിക്കാനും ഇതിന് സാധിക്കുമെന്ന് ആദേശ് പറയുന്നു. കാഴ്ചവൈകല്യമുളളവർക്കുള്ള ആധുനിക വൈറ്റ് കെയിനാണ് പ്രദർശനത്തിൽ വേറിട്ട് നിന്ന മറ്റൊരു കണ്ടുപിടിത്തം. കാഴ്ച പരിമിതിയുള്ളവർക്കായി എല്ലാ സന്നാഹങ്ങളും ഈ വെള്ളവടിയിൽ ഉണ്ട്. മുന്നിലുള്ള തടസങ്ങളെപ്പറ്റി ഉപയോക്താവിന് സ്മാർട്ട് ഫോണിലേക്ക് ശബ്ദസന്ദേശമെത്തും. ഏതെങ്കിലും അപകടത്തിൽ അകപ്പെടുകയാണെങ്കിൽ ഒരു സ്വിച്ച് അമർത്തിയാൽ മതി . വേണ്ടപ്പെട്ടവർക്ക് മെസേജും എത്തും. ജിപിഎസ് ട്രാക്കിംഗ് സംവിധാനമുള്ളതിനാൽ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണെന്ന് കണ്ടുപിടിക്കാനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കോഴിക്കോട്ടുകാരി മാളവിക പറഞ്ഞു.


മാലിന്യനിർമാർജനം സാധ്യമാക്കുന്ന സ്മാർട്ട് വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, തേങ്ങ എളുപ്പത്തിൽ ചിരണ്ടിയെടുക്കാനുള്ള കോക്കനട്ട് സ്ക്രാപ്പർ, നിരവധി കാര്യങ്ങൾ ഒരു യന്ത്രംകൊണ്ടുസാധ്യമാകുന്ന മൾട്ടി മെക്കാനിക്കൽ മെഷീൻ തുടങ്ങി കാഴ്ചക്കാരെ അന്പരപ്പിക്കുന്ന നിരവധി കണ്ടുപിടിത്തങ്ങളാണ് എക്സിബിഷനിൽ അണിനിരന്നത്.

ഇവയിൽ നിന്ന് കോട്ടയം ജില്ലയിലെ കുറുമണ്ണ് സെന്‍റ് ജോണ്‍സ് ഹൈസ്കൂൾ വിദ്യാർഥിനി ക്രെയ്ഗ ജോയൽ, തിരുവനന്തപുരം പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ റിയ ജിബു, മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽഷേബ ആൻ ബിനു, കുഴുപ്പള്ളി സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിലെ പി.എസ്. ശ്രീലക്ഷ്മി, വടക്കുംഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നിന്നുള്ള കെ.എൻ. നിഹാൽ എന്നീ വിദ്യാർഥികൾ ന്യൂഡൽഹിയിൽ നടക്കാൻ പോകുന്ന ദേശീയതല എക്സിബിഷൻ മൽസരത്തിലേക്ക് യോഗ്യത നേടി.

അവിടെ വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇതിന് പുറമേ ജപ്പാനിലെ പരീക്ഷണ ശാലകളുടെ നേരിട്ടുള്ള പ്രവർത്തനം കാണുവാനുള്ള അവസരവും വിജയികളെ കാത്തിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.