സിഎംഎസിൽ എസ്എഫ്ഐക്കെതിരേ വിദ്യാർഥികൾ, സംഘർഷം
സിഎംഎസിൽ എസ്എഫ്ഐക്കെതിരേ വിദ്യാർഥികൾ, സംഘർഷം
Friday, January 17, 2020 11:34 PM IST
കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽനിന്നു ടൂറിനു പോയപ്പോഴുണ്ടായ കശപിശ രാഷ്‌ട്രീയവത്കരിച്ച് എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടതോടെ വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധം നയിച്ചതു മണിക്കൂറുകൾ നീണ്ട സംഘർഷത്തിലേക്ക്.

രാവിലെ 10നു തുടങ്ങിയ സംഘർഷാവസ്ഥ ഉച്ചകഴിഞ്ഞു മൂന്നു വരെ തുടർന്നു. കഴിഞ്ഞ ദിവസം പഠനയാത്രയ്ക്കിടെ എസ്എഫ്ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ഫിസിക്സ് വിഭാഗത്തിലെ രണ്ട് കെഎസ്‌യു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർ കാന്പസ് വിട്ടു പോകവെ ഒരു സംഘം കന്പിവടികളുമായി എത്തി മർദിച്ചു. കെഎസ്‌യു വിദ്യാർഥികൾക്കൊപ്പം കാന്പസിലെ മറ്റ് കുട്ടികൾക്കും അന്ന് അടിയേറ്റു. പലർക്കും കാര്യമായ പരിക്കേൽക്കുകയും ചെയ്തു.

അക്രമികളിൽ പുറത്തുനിന്നുള്ള എസ്എഫ്ഐ നേതാക്കളും കോളജിലെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരും ഉണ്ടായിരുന്നുവെന്നു വിദ്യാർഥികൾ പരാതിപ്പെട്ടു. ഇതിനു ശേഷം വിദ്യാർഥികളെ വീടു കയറിയും ആക്രമിച്ചു. നാലു പേർക്കു സംഭവത്തിൽ പരിക്കേറ്റു. ഇവരിൽ യദുകൃഷ്ണൻ, ജുപെയ്ൻ എന്നിവർക്കാണു പരിക്കേറ്റത്.

ഈ മർദനത്തിനു നേതൃത്വം നൽകിയ എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ രാവിലെ കാന്പസിൽ എത്തിയപ്പോൾ സഹപാഠികൾ ചേർന്നു തടയുകയായിരുന്നു. വിദ്യാർഥികൾ എസ്എഫ്ഐക്കെതിരെ മുദ്രാവാക്യം വിളിച്ചു ഗേറ്റിനു മുന്നിൽ തടിച്ചുകൂടി. ഇവരെ കോളജിൽ പ്രവേശിക്കാനാവില്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഇതേത്തുടർന്നു സംഘർഷമുണ്ടായെങ്കിലും പിന്നീട് അയഞ്ഞു. ഈ സമയം നഗരത്തിലെ മറ്റു കാന്പസുകളിൽനിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ പുറത്തു തന്പടിച്ചു. ഉച്ചയ്ക്കു വീണ്ടും എസ്എഫ്ഐ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറാൻ ശ്രമിച്ചതോടെ സംഘർഷം മൂർഛിച്ചു. ഗേറ്റിനു മുന്നിൽ ഒത്തുകൂടിയ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും അണിനിരന്നു. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേലും അധ്യാപകരും കുട്ടികൾക്കൊപ്പം നിലയുറപ്പിച്ചു.


ഇരുപക്ഷവും ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചതോടെ സംഘർഷം മുറുകി. പലതവണ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പോലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. ഉച്ചയ്ക്കു ശേഷം കോളജിന് അവധിയും നൽകി.

വിദ്യാർഥികളിൽ ചിലരെ തടയാനായി നിലയുറപ്പിച്ച എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു വാഹനത്തിനുള്ളിലാക്കി. പിന്നീട് സിപിഎം പ്രാദേശിക നേതൃത്വം വിഷയത്തിൽ ഇടപെടുകയും പോലീസുമായി ചർച്ച നടത്തി പ്രതിഷേധക്കാരെ മാറ്റുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീടു വിട്ടയച്ചു.

വിദ്യാർഥികളെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേപരാതി നൽകിയതായും തിങ്കളാഴ്ച വരെ കോളജിന് അവധി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു. കാന്പസിനുള്ളിൽ കഞ്ചാവ് മാഫിയ പ്രവർത്തിക്കുകയാണ്. ഇവർ പ്രവർത്തകരെ മർദിക്കുന്നതു പതിവാണെന്നാണ് എസ്എഫ്ഐയുടെ നിലപാട്. അതേസമയം, തങ്ങൾക്ക് ഇഷ്ടമില്ലാത്തയാളുകളെ കഞ്ചാവ് മാഫിയയെന്നു വിളിക്കുന്നത് എസ്എഫ്ഐയുടെ സ്ഥിരം പരിപാടിയാണെന്നും വിദ്യാർഥികൾക്കൊപ്പം നിലകൊള്ളുമെന്നും പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ പറഞ്ഞു.

ആക്രമണം അപലപനീയം: കെഎസ്‌യു

കോട്ടയം: സിഎംഎസ് കോളജിൽ എസ്എഫ്ഐ നടത്തിയ ഗുണ്ടായിസത്തിനെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ ഉണ്ടായ പോലീസ് നടപടി അപലപനീയമാണെന്നു കെഎസ്യു ജില്ലാ കമ്മിറ്റി. സിപിഎമ്മിന്‍റെ വേട്ടപ്പട്ടിയായാണു പോലീസ് പ്രവർത്തിക്കുന്നത്. അക്രമം ഉണ്ടാക്കാൻ വന്നവരെ നേരിടുന്നതിനു പകരം വിദ്യാർഥികളെ കൈയേറ്റം ചെയ്തു സമരത്തിന്‍റെ ഗതിമാറ്റി വിടാനാണു പോലീസ് ശ്രമിച്ചത്. കേന്ദ്രത്തിലെയും കേരളത്തിലെയും പോലീസ് വിദ്യാർഥികളോട് ഒരുപോലെയാണ് പെരുമാറുന്നതെന്നും ജില്ലാ പ്രസിഡന്‍റ് ജോർജ് പയസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.