മുത്തൂറ്റിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ ചീമുട്ടയെറിഞ്ഞു, താഴിൽ പശയൊഴിച്ചു
Friday, January 17, 2020 11:34 PM IST
കോട്ടയം: തൊഴിൽ സമരം നടക്കുന്ന മുത്തൂറ്റ് ഫിനാൻസിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ സമരക്കാരുടെ നേതൃത്വത്തിൽ ആക്രമിച്ചതായി പരാതി. കോട്ടയത്തെ മൂന്നു ശാഖകളിലാണു സമാരാനുകൂലികൾ വനിതാ ജീവനക്കാർക്കുനേരെ ചീമുട്ടയെറിഞ്ഞത്.

ബേക്കർ ജംഗ്ഷൻ, ടിബി റോഡ്, ഇല്ലിക്കൽ എന്നീ ബ്രാഞ്ചുകളിലെ ഒന്പതു വനിതാ ജീവനക്കാർക്കു നേരെയാണ് ഇന്നലെ രാവിലെ പോലീസ് നോക്കി നിൽക്കെ സമരാനുകൂലികൾ ചീമുട്ട എറിഞ്ഞത്. ഇതേത്തുടർന്നു ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. സംഭവത്തിനു പിന്നിൽ പിരിച്ചുവിട്ട ജീവനക്കാരനും സിഐടിയു പ്രവർത്തകരുമാണെന്നും പരാതിയിൽ പറയുന്നു.

ഇന്നലെ രാവിലെ 8.30നായിരുന്നു ആദ്യസംഭവം. ബേക്കർ ജംഗ്ഷനിലെ ശാഖ തുറക്കാൻ എത്തിയ ജീവനക്കാരായ രഹ്ന അച്ചു ജോണ്‍, ബീനാ തോമസ് എന്നിവർക്കുനേരേ 25ൽപരം സമരാനുകൂലികൾ ചീമുട്ട എറിയുകയായിരുന്നു. തുടർന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ ആരോപിക്കുന്നു.

ടിബി റോഡിലെ ബ്രാഞ്ചിൽ രാവിലെ ഒന്പതിനാണു രണ്ടാമത്തെ സംഭവം. ഇവിടെ ജീവനക്കാരായ ഉഷ ശ്രീനിവാസൻ, എം.എസ്. മനൂജ, ടി. അനു, സോനു, ജിഷ, രശ്മി എന്നിവർക്കു നേരെയാണു ചീമുട്ടയെറിഞ്ഞത്. ഈ സമയം ഇല്ലിക്കലിലെ ശാഖയ്ക്കുനേരെയും സമാനമായ സംഭവം ഉണ്ടായി.


ഷട്ടറിന് ഇടയിൽ കരിങ്കല്ലും മദ്യക്കുപ്പിയും താഴിൽ പശയും തിരുകിയ നിലയിലായിരുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നല്കിയ ശേഷം ബേക്കർ ജംഗ്ഷനിലെ ശാഖ തുറക്കാനായി ജീവനക്കാർ പോലീസിന്‍റെ സാന്നിധ്യത്തിൽ എത്തി. സ്ഥാപനത്തിന്‍റെ പൂട്ടു തുറക്കാൻ ശ്രമിച്ചെങ്കിലും താഴിൽ പശ ഒഴിച്ചിരുന്നു. അതിനാൽ താക്കോൽ ഇടാൻ കഴിഞ്ഞില്ല. തുടർന്ന് ജീവനക്കാർ താഴ് തല്ലിപ്പൊളിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ജീവനക്കാരുംകൂടി ഷട്ടർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇതിനുള്ളിൽനിന്നു കല്ലും മദ്യക്കുപ്പിയും താഴേക്ക് വീണു. ഇവർ ഓടിമാറിയതിനാൽ പരിക്കേറ്റില്ല. സ്ഥാപനത്തിന്‍റെ താഴ് തുറക്കാതിരിക്കാൻ നൂൽക്കന്പി കെട്ടുന്നതും പശ ഒഴിക്കുന്നതും സ്ഥിരം സംഭവമാണെന്നു ജീവനക്കാർ പറഞ്ഞു. ഷട്ടറിന് ഇടയിൽ കരിങ്കല്ലും കുപ്പിയും കയറ്റിവയ്ക്കുന്നത് ആദ്യ അനുഭവമാണെന്നും ഇവർ പറഞ്ഞു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കണമെന്നും സിഐടിയു പ്രവർത്തകർ ഇങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നും സിഐടിയു ജില്ലാ പ്രസിഡന്‍റ് ടി.ആർ. രഘുനാഥൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.