സ്വാശ്രയ മെഡിക്കല്‍ കോളജ്: ഫീസ് അപര്യാപ്തം; സമിതിക്കു ഹൈക്കോടതിയുടെ വിമര്‍ശനം
സ്വാശ്രയ മെഡിക്കല്‍ കോളജ്: ഫീസ് അപര്യാപ്തം; സമിതിക്കു ഹൈക്കോടതിയുടെ വിമര്‍ശനം
Friday, January 17, 2020 1:01 AM IST
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്‌സിനു പ്രവേശന-ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്നു ഹൈക്കോടതി. ഫീസ് പുനർനിശ്ചയിക്കാനായി ആവശ്യമായ രേഖകള്‍ മൂന്നാഴ്ചയ്ക്കകം ഫീസ് നിര്‍ണയസമിതിക്കു നല്‍കാന്‍ കോളജ് മാനേജ്‌മെന്‍റുകളോടു ഹൈക്കോടതി നിര്‍ദേശം നല്‍കി.

പ്രവേശന-ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് മതിയായതല്ലെന്നാരോപിച്ചു കോളജ് മാനേജ്‌മെന്‍റുകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനം. സ്വാശ്രയ കോളജുകളുടെ ഫീസ് നിര്‍ണയത്തിനെതിരേ മാനേജ്‌മെന്‍റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സമിതി നിശ്ചയിച്ച ഫീസ് ഘടന റദ്ദാക്കിയ ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതു ചെയ്തില്ലെന്നും സമിതി പഴയ ഫീസ് തന്നെ വീണ്ടും നിശ്ചയിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റുകള്‍ അപ്പീല്‍ നല്‍കിയത്.

കോടതി നിര്‍ദേശിച്ചിട്ടും പഴയ ഫീസ് ഘടനതന്നെ നിശ്ചയിച്ച ഫീസ് നിര്‍ണയ സമിതിയുടെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ഫീസ് നിര്‍ണയം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ സമിതി പരാജയപ്പെട്ടു. ഫീസ് നിര്‍ണയിക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സമിതി പാലിച്ചില്ല. സ്വാശ്രയ കോളജുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവിനെക്കുറിച്ചു ഫീസ് നിര്‍ണയസമിതി ചിന്തിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.


അഞ്ചോ ആറോ ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കി 100 കുട്ടികള്‍ക്ക് എംബിബിഎസിന് പ്രവേശനം നല്‍കുമ്പോള്‍ ആ തുകയ്ക്കു കോളജിന്‍റെ ചെലവു നടത്തിക്കൊണ്ടുപോകാനും ഭാവിയിലേക്കുള്ള വികസനത്തിനു നിശ്ചിത തുക കണ്ടെത്താനും കഴിയുമോ എന്ന ചോദ്യം കമ്മിറ്റി പരിശോധിച്ചില്ല. കോളജുകള്‍ കൊള്ളലാഭമുണ്ടാക്കുന്നോ എന്നതു മാത്രമാണ് കമ്മിറ്റി നോക്കിയത്. ഭാവിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു നിശ്ചിത ലാഭമുണ്ടാക്കാന്‍ കോളജിന് അവകാശമുണ്ട്.

ഒരു കോളജ് തുടങ്ങുമ്പോള്‍ മാനേജ്‌മെന്‍റിന് സ്റ്റാഫ്, ഫാക്കല്‍റ്റി, അടിസ്ഥാനസൗകര്യം, ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ ചെലവുണ്ട്. ഈ ഘടകങ്ങളൊക്കെ ന്യായമായ ഫീസിലുണ്ടാവണം. ഒരു നിശ്ചിത കാലയളവില്‍ ഫീസിനത്തില്‍ കോളജിനു ലഭിക്കുന്ന വരുമാനവും ചെലവും നിശ്ചിത ലാഭവും കമ്മിറ്റി പരിഗണിക്കേണ്ടിയിരുന്നു. ഇതുണ്ടായില്ല. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഫീസ് നിര്‍ണയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.