ട്രെയിനുകൾ വൈകും
ട്രെയിനുകൾ വൈകും
Sunday, December 15, 2019 1:00 AM IST
തിരുവനന്തപുരം: ആലപ്പുഴ- എറണാകുളം സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകുമെന്നു റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെ ഒരു മണിക്കൂർ 50 മിനിറ്റ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടും. വ്യാഴാഴ്ചകളിലും ക്രിസ്മസ് ദിനത്തിലും നിയന്ത്രണം ഉണ്ടായിരിക്കില്ല.

മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെ കുന്പളം റെയിൽവേസ്റ്റേഷനിൽ 25 മിനിറ്റ് പിടിച്ചിടും. വ്യാഴാഴ്ചകളിലും ക്രിസ്മസ് ദിനത്തിലും നിയന്ത്രണം ഉണ്ടായിരിക്കില്ല.


മാംഗളൂർ- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെയുള്ള തിങ്കൾ, ശനി ദിവസങ്ങളിൽ കുന്പളം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- ഹസ്രത് നിസാമുദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെയുള്ള ബുധനാഴ്ചകളിൽ ചേർത്തല സ്റ്റേഷനിൽ ഒരു മണിക്കൂർ 15 മിനിറ്റ് നിർത്തിയിടും. ക്രിസ്മസ് ദിനത്തിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല.

അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി

ചൊവ്വാഴ്ച എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.