കേരള കോണ്‍. -എം: പി.ജെ. ജോസഫിന്‍റെ നടപടി ശരിവച്ചു
കേരള കോണ്‍. -എം: പി.ജെ. ജോസഫിന്‍റെ നടപടി ശരിവച്ചു
Saturday, December 14, 2019 12:56 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് -എമ്മിലെ 29 പേർക്കെതിരേ പാർട്ടി വർക്കിംഗ് ചെയർമാൻ എന്ന പദവി ഉപയോഗിച്ചു പി.ജെ. ജോസഫ് എടുത്ത നടപടിക്കെതിരേ ജോസ് വിഭാഗം നൽകിയ ഹർജി കോട്ടയം മുൻസിഫ് കോടതി തള്ളി. ജോസ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്‍റ് ബാബു ജോസഫ് നൽകിയ ഹർജിയാണു തള്ളിയത്.

പാർട്ടി സംസ്ഥാന കമ്മിറ്റിക്കു മാത്രമേ ഭാരവാഹികളെ പുറത്താക്കാൻ അധികാരം ഉള്ളുവെന്നും പാർട്ടി ചെയർമാന്‍റെ അഭാവത്തിൽ ചുമതല വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി നൽകിയത്. ജൂണ്‍ 16നു കോട്ടയത്തു ചേർന്ന ജോസ് വിഭാഗം യോഗത്തിനു നേതൃത്വം നൽകിയ 29 പേർക്കെതിരെയാണു വർക്കിംഗ് ചെയർമാന്‍റെ പദവി ഉപയോഗിച്ചു പി.ജെ. ജോസഫ് നടപടി എടുത്തത്.


ഇത്തരത്തിൽ ഭാരവാഹികളെ പുറത്താക്കാൻ പി.ജെ. ജോസഫിന് അധികാരം ഇല്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. പാർട്ടി ഭരണഘടന അനുസരിച്ചു ചെയർമാന്‍റെ അഭാവത്തിൽ വർക്കിംഗ് ചെയർമാന് ചെയർമാന്‍റെ അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു.

ഇന്ന് ഇരുവിഭാഗവും പ്രത്യേകം സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേരുന്നതിനിടെയാണു കോടതിവിധി. ജോസ് വിഭാഗം യോഗം കോട്ടയത്തും ജോസഫ് വിഭാഗം തൊടുപുഴയിലുമാണു സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.