വിദ്യാർഥികളുടെ കൺസഷൻ: നയതീരുമാനമെന്നു സർക്കാർ
വിദ്യാർഥികളുടെ കൺസഷൻ: നയതീരുമാനമെന്നു സർക്കാർ
Friday, December 13, 2019 11:35 PM IST
കൊച്ചി: വിദ്യാർഥികൾക്ക് യാത്രാ കണ്‍സഷൻ അനുവദിക്കുന്നതു സർക്കാരിന്‍റെ നയതീരുമാനമാണെന്നും കോടതിക്ക് ഇതിലിടപെടാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബസ് യാത്രാനിരക്കും വിദ്യാർഥികളുടെ കണ്‍സഷനും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയും വിദ്യാർഥികളാണെന്നും ഇവർക്ക് നൽകുന്ന കണ്‍സഷന്‍റെ ഭാരം തങ്ങളുടെ ചുമലിലാണെന്നും ഹർജിക്കാർ അവകാശപ്പെടുന്നത് ശരിയല്ലെന്നു സർക്കാർ വ്യക്തമാക്കുന്നു. ഇതു തെളിയിക്കാനുള്ള വിവരങ്ങളോ വസ്തുതകളോ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചില സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇപ്പോൾ സ്വന്തമായി വാഹനമുണ്ട്. ആ നിലയ്ക്ക് കണ്‍സഷന്‍റെ ഭാരം തങ്ങളുടെ ചുമലിലാണെന്ന ഹർജിക്കാരുടെ വാദം തെറ്റാണ്.

സർക്കാർ കണ്‍സഷൻ നിരക്ക് നിശ്ചയിച്ചത് സ്വേച്ഛാപരമോ നിയമവിരുദ്ധമോ അല്ല. മോട്ടോർ വെഹിക്കിൾ നിയമത്തിലെ അധികാരം ഉപയോഗിച്ച് സർക്കാർ 2018 ഫെബ്രുവരി 26ന് ഇറക്കിയ ഉത്തരവനുസരിച്ചാണ് കണ്‍സഷൻ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. നിരക്കിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ജസ്റ്റീസ് എം. രാമചന്ദ്രൻ കമ്മീഷനെയോ സർക്കാരിനെയോ ഹർജിക്കാർ സമീപിക്കേണ്ടിയിരുന്നു. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയവ സൗജന്യമായി നൽകുന്നതും യാത്രാ നിരക്കിൽ കണ്‍സഷൻ അനുവദിക്കുന്നതും സർക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്.


ജനാധിപത്യ സംവിധാനത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യം നൽകാനുള്ള തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. മോട്ടോർ വെഹിക്കിൾ നിയമപ്രകാരം എല്ലാ വസ്തുതകളും പരിഗണിച്ചാണ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സ്കൂൾ - കോളജ് വിദ്യാർഥികൾക്ക് യാത്രാനിരക്കിൽ കണ്‍സഷൻ അനുവദിക്കുന്നത് സാമൂഹ്യനീതിയുടെ ഭാഗമാണെന്നും സർക്കാരിനുവേണ്ടി ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി എസ്. സ്മിത നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.