ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
ആടുകളെ  കാത്തുകൊണ്ടിരുന്ന  ഇടയന്മാർ
Wednesday, December 11, 2019 11:43 PM IST
മനസിൽ കവിത വിരിയിക്കുന്ന ക്രിസ്മസ് കാലത്തിലെ ഒരു സുന്ദരരൂപമാണ് രാത്രിയിൽ കണ്ണിമയ്ക്കാതെ ആടുകൾക്കു കാവലിരിക്കുന്ന ഇടയന്മാർ((ലൂക്ക 2:8). ഇടയജീവിതത്തിന്‍റെ പൊരുൾ മനസിലാക്കിയ വില്യം ബെയ്ക്ക് ’ഇടയൻ’ എന്ന കവിതയിൽ എഴുതി: അവ സമാധാനത്തിൽ കഴിയുന്പോൾ അവൻ കരുതലോടെ നോക്കിയിരുന്നു. അവയ്ക്കറിയാം അവൻ അടുത്തുണ്ടെന്ന്. ഇടയന്മാരുടെ തലവനായവന് (1 പത്രോ. 5:4) ജനിക്കാൻ പിതാവായ ദൈവം ഒരുക്കിയ പശ്ചാത്തലം ഇടയക്കൂടാരമായിരുന്നു. സാന്ദ്രമായ ഇടയസംഗീതമായിരുന്നു അവൻ കേട്ട താരാട്ട് പാട്ട്.

നാം പിറന്നു വീഴുന്ന മണ്ണും സംസ്കാരവും നമ്മെ രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. ബാലനായ യേശുവിനെക്കുറിച്ച് ഒരു കഥയുണ്ട്. ദൈവാലയത്തിലേക്കു ബലിയർപ്പിക്കാൻ ആട്ടിൻകുട്ടിയില്ലാതെ വെറും കൈയോടെ നടന്നുപോകുന്ന ബാലനായ യേശുവിന്, ദയ തോന്നിയ ഒരാൾ ഒരാട്ടിൻകുട്ടിയെ കൊടുത്തു. എന്നാൽ, അവൻ അതിനെ കൈയിലെടുത്തുകൊണ്ടു ബലിവേദിക്ക് എതിർദിശയിൽ പുറത്തേക്കോടി. തടസം പറഞ്ഞവരോട് അവൻ പറഞ്ഞു: ഒന്നിനെ എങ്കിലും ഞാൻ രക്ഷിക്കട്ടെ.

കണ്ണിമവയ്ക്കാതെ കാവൽനിൽക്കുന്ന ഇടയന്മാരെ കണ്ടുകൊണ്ടായിരുന്നു ഭൂമിയിലെ അവന്‍റെ യാത്രയുടെ തുടക്കം. മരണത്തിന്‍റെ തണുത്ത താഴ്വരയിൽ പോലും ഭയമില്ലാതെ നടക്കാൻ (സങ്കീ. 23) ശക്തി നൽകുന്ന യഥാർഥ ഇടയനായിരുന്നു അവൻ. കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ടവർക്കു ജീവൻ വാങ്ങിക്കൊടുത്തതു മുതൽ നല്ല കള്ളനു നിത്യജീവന്‍റെ വാതായനങ്ങൾ തുറന്നുകൊടുക്കുവന്നതു വരെ അവൻ ഇടയദൗത്യം വിശ്വസ്തതാപൂർവം നിർവഹിച്ചു.


അയ്യപ്പപണിക്കർ ’’ഇടയൻ’’ എന്ന കവിതയിൽ സുന്ദരവും ത്യാഗപൂർണവുമായ ഒരു ഇടയന്‍റെ ജീവിതം ആവിഷ്കരിക്കുന്നുണ്ട്. പുല്ലും വെള്ളവുമില്ലാതെ വിശന്നു വലയുന്ന ആടുകളുമായി അലയുന്ന ഇടയന്‍റെ മുന്നിൽ ഒരു ഭീകരരൂപി പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നിനക്ക് വേണ്ടത്ര പുല്ലും വെള്ളവും തരാം. പകരം നീ എനിക്കു ദിവസം തോറും രണ്ടാടുകളെ വീതം തരിക. താൻ ജീവനുതുല്യം സ്നേഹിക്കുന്ന ആടുകളുടെ കണ്ണുകളിലേക്കു നോക്കിയ ശേഷം ഇരുകരങ്ങളും ആകാശത്തേക്കുയർത്തി ദിഗന്തങ്ങൾ മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ നിലവിളിച്ചു: എടുത്തുകൊൾക നീ എന്നെ, പകരം രക്ഷിക്കിവറ്റയെ.

സംരക്ഷണത്തിന്‍റെ ഒരു ചെറുതുരുത്തു പോലും ബാക്കിയില്ലാത്ത ഈ കാലഘട്ടത്തിൽ പീഡിപ്പിക്കപ്പെടുന്ന ഓരോ കുഞ്ഞും സഹോദരിയും സഹോദരനും നമ്മെ നോക്കി കേഴുന്നു: നിങ്ങൾ ഇടയക്കുപ്പായങ്ങൾ ധരിക്കൂ, ഞങ്ങൾ സമാധാനത്തിൽ കഴിയട്ടെ.

ഫാ. സ്കറിയ കല്ലൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.