ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ: ഹൈക്കോടതി സ്വമേധയാ കേസെടുക്കും
ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ: ഹൈക്കോടതി സ്വമേധയാ കേസെടുക്കും
Monday, December 9, 2019 11:44 PM IST
കൊച്ചി: സംസ്ഥാനത്തെ ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഹൈക്കോടതി സ്വമേധയാ കേസെടുത്തു നടപടി സ്വീകരിക്കുന്നു.

വയനാട് ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ് ല ഷെറിൻ പാന്പു കടിയേറ്റു മരിച്ച സംഭവത്തെത്തുടർന്നു ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം എഴുതിയ കത്തും വയനാട് ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടും പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇതു സ്വമേധയാ ഹർജിയായി പരിഗണിക്കുന്നതിനു നടപടിയെടുക്കാൻ ഹൈക്കോടതി രജിസ്ട്രിയോടു നിർദേശിച്ചു.

കഴിഞ്ഞ നവംബർ 20 നാണ് ഷഹ് ല ഷെറിൻ സ്കൂളിൽ വച്ചു പാന്പുകടിയേറ്റു മരിച്ചത്. യഥാസമയം കുട്ടിക്കു ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതോടെ സ്കൂൾ അധികൃതർക്കും ഗവ. താലൂക്ക് ആശുപത്രി ഡോക്ടർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.

ഷഹ് ലയുടെ ക്ലാസ് മുറിയിൽ വലിയൊരു മാളമുണ്ടായിരുന്നെന്നും സ്കൂളും പരിസരവും ശോചനീയമായ നിലയിലാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സ്കൂളുകളുടെയും സർക്കാർ എയ്ഡഡ് സ്കൂളുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കേരള ലീഗൽ സർവീസ് അഥോറിറ്റി ചെയർമാൻ കൂടിയായ ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം കത്തെഴുതിയത്.


അപകടകരമായ സാഹചര്യങ്ങളിലേക്ക് കുട്ടികളെ തള്ളിവിടാൻ ജുഡീഷ്യറിക്ക് കഴിയില്ലെന്നും യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്തെ മിക്ക സ്കൂളുകളിലെയും പിടിഎ സമിതികളും സ്കൂൾ മാനേജ്മെന്‍റ് സമിതികളും പ്രവർത്തനരഹിതമാണ്. കുട്ടികൾക്ക് പരാതി എഴുതിയിടാനുള്ള പെട്ടി പല സ്കൂളുകളിലുമില്ല. പാന്പു കടിയേറ്റവർക്കു നൽകുന്ന മരുന്ന് സ്കൂളുകൾക്ക് സമീപത്തെ മിക്ക ആശുപത്രികളിലും ലഭ്യമല്ല.

സ്കൂൾ പരിസരങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മിക്ക സ്കൂളുകളിലും സാമൂഹ്യവിരുദ്ധരും അപരിചിതരും കടന്നുകയറുന്നത് തടയാൻ സംവിധാനമില്ലെന്നും വിദ്യാഭ്യാസ-തദ്ദേശ ഭരണ-പോലീസ്-ആരോഗ്യ വകുപ്പുകൾ ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്വം കാട്ടുന്നില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.