കേന്ദ്ര തൊഴിൽനിയമം അവകാശങ്ങളെ ദുർബലപ്പെടുത്തുന്നത്: എളമരം
കേന്ദ്ര തൊഴിൽനിയമം അവകാശങ്ങളെ  ദുർബലപ്പെടുത്തുന്നത്: എളമരം
Monday, December 9, 2019 12:48 AM IST
തൃശൂർ: തൊഴിലാളികളുടെ പ്രാഥമിക അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതാണു പുതിയ തൊഴിൽനിയമമെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അസമത്വത്തിലേക്കും അസംഘടിതാവസ്ഥയിലേക്കുമാണ് ഈ തെറ്റായ നിയമങ്ങൾ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നിയമ ഭേദഗതിയുടെ മൂന്ന് ഡിവിഷനുകൾ തികച്ചും തൊഴിലാളി വിരുദ്ധമാണെന്നു പറയാതെ വയ്യെന്നായിരുന്നു ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്‍റ് സജി നാരായണൻ പറഞ്ഞത്. നിലവിലെ മാറ്റത്തോടെ തൊഴിൽ നിയമം മുതലാളി നിയമമെന്ന പേരിലേക്കു മാറ്റേണ്ട അവസ്ഥയിലായിരിക്കുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

തൊഴിൽ സുരക്ഷാ നിയമം നിലവിലുണ്ടായപ്പോൾ പോലും തൊഴിലാളികൾ ഏറെ അനീതികളെ അതിജീവിച്ചവരാണ്. അന്നു ലഭിക്കാത്ത സാമൂഹിക സുരക്ഷയാണ് ഇപ്പോഴത്തെ ഭേദഗതികൾകൊണ്ട് പൊള്ളയായി വാഗ്ദാനം ചെയ്യുന്നതെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. സാമൂഹിക സുരക്ഷാ കോഡുകൾ ആദ്യം പ്രതികൂലമായി ബാധിക്കുന്നത് ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്ന കേരളത്തെയാവുമെന്നായിരുന്നു എസ്ടിയു സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞത്.


ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായ മുതലാളി ഐക്യ നിയമങ്ങളോടുള്ള നിരന്തരമായ സമരത്തിന്‍റെ തുടക്കമാവണം ഇപ്പോഴത്തേതെന്ന് തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. ട്രേഡ് യൂണിയൻ പ്രവർത്തനം ഉൾപ്പെടെ ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളികളുടെ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കുകയാണ് വേജ് കോഡുൾപ്പെടെ കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത 44 നിയമങ്ങളെന്നും സെമിനാർ വിലയിരുത്തി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ മോഡറേറ്ററായിരുന്നു. കെ. പ്രഭാത് സ്വാഗതവും സെക്രട്ടറി എം.വി. വിനീത നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.