സഹനസമരം യാക്കോബായ സഭ അവസാനിപ്പിച്ചു
സഹനസമരം യാക്കോബായ സഭ അവസാനിപ്പിച്ചു
Sunday, December 8, 2019 1:51 AM IST
തിരുവനന്തപുരം: യാക്കോബായ സഭാപ്രതിനിധികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല സഹനസമരം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ സഭാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണു സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. യാക്കോബായ സഭാ മുംബെ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്സാന്ദ്രയോസിന്‍റെ നേതൃത്വത്തിലാണു കഴിഞ്ഞ 33 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവന്നത്.

മൃതദേഹം സംസ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള മരണാനന്തര ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്നു മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പറഞ്ഞു. അനുഭാവപൂര്‍മായ നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി മറുപടി നല്കിയതായി മെത്രാപ്പോലീത്ത പറഞ്ഞു.

കട്ടച്ചിറയില്‍ 39 ദിവസം മൃതദേഹം വീട്ടുമുറ്റത്തു പേടകമുണ്ടാക്കി സൂക്ഷിക്കേണ്ടി വന്നു. അതേത്തുടര്‍ന്നാണു സമരം ആരംഭിച്ചത്. സ്വന്തം ഇടവകയില്‍ മൃതദേഹം അടക്കം ചെയ്യുക എന്നുള്ളത് അവകാശമാണ്. കട്ടച്ചിറയില്‍ മൃതസംസ്കാരം നടത്തുന്നതിനു സര്‍ക്കാര്‍ ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ചെയതു തന്നു. യാക്കോബായ വിഭാഗങ്ങളെ അവര്‍ക്ക് അവകാശപ്പെട്ട ദേവാലയങ്ങളില്‍നിന്നു വഴിയിലിറക്കിവിടുന്നു. നീതി നിഷേധിക്കപ്പെടുന്നു. നീതിയുടെയും സത്യത്തിന്‍റെയും പക്ഷത്തു നില്ക്കണം. ഒരു കോടതി വിധിയും അന്തിമം അല്ല എന്നു മനസിലാക്കണം.


മലങ്കര സഭയില്‍ ഇനിയും ചര്‍ച്ചകള്‍ ഉണ്ടാകണം. അനുരഞ്ജന ചര്‍ച്ചകള്‍ക്കു തയാറാവണം. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ചയ്ക്കു തയാറാണ്. ഇടവകകള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിരോധം സൃഷ്ടിക്കുകയാണ്. എതിര്‍വിഭാഗത്തിനു ഒരു കുടുംബം പോലും ഇല്ലാത്തിടത്തും കേസ് നടക്കുന്നു.

യാക്കോബായ വിഭാഗത്തിന്‍റെ എല്ലാ വസ്തുക്കളും പിടിച്ചെടുക്കാനാണ് എതിര്‍വിഭാഗം ശ്രമിക്കുന്നത്. കോടതിവിധിയിലൂടെ എല്ലാം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കടുത്ത നിലപാടില്‍നിന്ന് എതിര്‍വിഭാഗം പിന്മാറണമെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.