നെല്ലുഗവേഷണത്തിൽ മാന്ദ്യം; നേട്ടമായി ഉമ മാത്രം
നെല്ലുഗവേഷണത്തിൽ മാന്ദ്യം;  നേട്ടമായി ഉമ മാത്രം
Saturday, December 7, 2019 12:32 AM IST
കോട്ടയം: ഉമ നെല്ലിനം പാടങ്ങളിലെത്തി 22 വർഷം കഴിഞ്ഞിട്ടും ഉത്പാദനത്തിൽ കൂടുതൽ മെച്ചപ്പെട്ട പുതിയ ഇനം വികസിപ്പിക്കുന്നതിൽ കാർഷിക ഗവേഷണം നേട്ടമുണ്ടാക്കുന്നില്ല.

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പാടങ്ങളിൽ എക്കൽ അടിഞ്ഞു സംസ്ഥാനത്തു നെല്ല് ഉത്പാദനം 30 ശതമാനം വർധിച്ചെങ്കിലും ഇക്കൊല്ലം ഒന്നാം വിളയിൽ 28 ശതമാനം കുറവാണ്. ഏക്കറിന് 2,200 കിലോഗ്രാം പ്രതീക്ഷിച്ചെങ്കിലും ശരാശരി 1,650 കിലോഗ്രാമാണ് വിളവ്.
ഗവേഷണ കേന്ദ്രങ്ങളിൽ ആവശ്യത്തിനു ശാസത്രജ്ഞരെയും ജീവനക്കാരെയും നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണു ഗവഷണം പിന്നോട്ടടിക്കാൻ കാരണം. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം പട്ടാന്പി, മങ്കൊന്പ്, മണ്ണുത്തി, മുതലമട നെല്ലു ഗവേഷണകേന്ദ്രങ്ങളിൽ നിയമനം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

രണ്ടു വർഷത്തെ പ്രളയങ്ങൾക്കു ശേഷം മണ്ണിനും കാലാവസ്ഥയിലുമുണ്ടായ മാറ്റം അനുസരിച്ചു പുതിയ നെല്ലിനങ്ങൾ വികസിപ്പിക്കാനോ നിലവിലുള്ള വിത്തുകളിൽ ഘടനാമാറ്റം വരുത്താനോ സാധിച്ചില്ല. സംസ്ഥാനത്തിന് ഈ സീസണിൽ വേണ്ടിടത്തോളം വിത്ത് കർഷകർക്കു ലഭ്യമാക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂർ, പാലക്കാട്, കുട്ടനാട് ഉൾപ്പെടെ 65 ശതമാനം പാടങ്ങളിലും നിലവിൽ ഉമ ഇനമാണ് കൃഷി ചെയ്യുന്നത്. നെൽകൃഷിയിൽ രണ്ടാമത് പട്ടാന്പിയിൽ വികസിപ്പിച്ച ജ്യോതി ഇനമാണ്. പ്രളയം എല്ലാ ജില്ലകളിലെയും മണ്ണിനു ഘടനാമാറ്റമുണ്ടാക്കിയിരിക്കെ അടുത്ത നെൽകൃഷിയിലും ഉത്പാദനം ഇടിയുമെന്നാണ് ആശങ്ക.


ഉമയ്ക്കു ശേഷം വന്ന പ്രത്യാശ, അനശ്വര, വൈശാഖ് നെല്ലിനങ്ങൾ കാര്യമായ നേട്ടം സമ്മാനിച്ചില്ല. ഹെക്ടറിന് ആറുമുതൽ ഏഴു ടണ്‍വരെ ഉത്പാദന ക്ഷമതയുള്ള ഉമ നെല്ല് ഓരോ ഭൂപ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ഘടനാമാറ്റം വരുത്താനുള്ള ഗവേഷണനീക്കം എങ്ങും എത്തിയില്ല.

സംസ്ഥാനത്തെ ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ച 124 നെല്ലിനങ്ങളിൽ പെരുമ നേടിയതു മങ്കൊന്പിൽ വികസിപ്പിച്ച ഉമതന്നെ. പൊക്കാളി 372, പവിഴം നെല്ലിനങ്ങളുടെ വർഗസങ്കരണത്തിലാണ് എം.ഒ.16 എന്ന ലേബലുള്ള ഉമയുടെ പിറവി. പൊക്കാളി പിതൃ ഇനം. പവിഴം മാതൃഇനം. പുഞ്ചയ്ക്കും രണ്ടാം കൃഷിക്കും ഒരുപോലെ മെച്ചം എന്നതാണ് ഉമയുടെ മറ്റൊരു നേട്ടം.
2015ൽ മങ്കൊന്പ് കേന്ദ്രം അവസാനമായി വികസിപ്പിച്ചതു ശ്രേയസ് എന്ന വിത്തിനമാണ്.

1997ൽ തുടങ്ങിയ ഗവേഷണത്തിനുശേഷം ശ്രേയസ് കൃഷിയിടത്തിൽ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കതിരുകൾക്കു തൂക്കക്കുറവും രോഗങ്ങളും കർഷകർക്കു നിരാശയുണ്ടാക്കി. മണ്ണുത്തി, പട്ടാന്പി കൃഷി കേന്ദ്രങ്ങളിൽ വികസിപ്പിച്ചു കഴിഞ്ഞ വർഷം കൃഷിയിടത്തിലെത്തിച്ച സുപ്രിയ, അക്ഷയ നെല്ലിനങ്ങളും ഉമയുടെ വിളവ് നൽകിയില്ല.


റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.