ന്യൂനപക്ഷ ക്ഷേമവകുപ്പിലെ കരാർ നിയമനം അന്വേഷിക്കണം: ലെയ്റ്റി കൗണ്‍സിൽ
ന്യൂനപക്ഷ ക്ഷേമവകുപ്പിലെ കരാർ നിയമനം അന്വേഷിക്കണം: ലെയ്റ്റി കൗണ്‍സിൽ
Thursday, December 5, 2019 11:48 PM IST
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ 95 കരാർ നിയമനങ്ങൾ അന്വേഷണ വിധേയമാക്കി റദ്ദാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു. ക്രൈസ്തവരുൾപ്പെടുന്ന ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ആക്ഷേപിച്ചും അവഹേളിച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം ക്ഷേമപദ്ധതികൾ മുഴുവൻ തട്ടിയെടുക്കുന്പോൾ കരാർ നിയമനങ്ങളിലൂടെ അതേ സമുദായത്തിലെ അംഗങ്ങളെ തിരുകിക്കയറ്റുന്നതും സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതും നീതികേടാണ്.

മാനദണ്ഡങ്ങളോ യോഗ്യതകളോ അടിസ്ഥാനമാക്കാതെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചു സ്ഥിരനിയമനം നൽകാനുള്ള ആസൂത്രിതശ്രമം എതിർക്കപ്പെടണം. 2012ൽ 903 ന്യൂനപക്ഷ പ്രമോട്ടർമാരെ മാനദണ്ഡമില്ലാതെ നിയമിക്കുകയും പിന്നീടു പിൻവലിക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാർ ന്യൂനപക്ഷ കമ്മീഷൻ നിയമനത്തിലും തിരുത്തൽ വരുത്തി കമ്മീഷൻ അംഗങ്ങളെല്ലാം ഭാവിയിൽ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തിൽനിന്നു മാത്രമാകുന്ന രീതിയിലാക്കിയിരിക്കുന്നത് അനീതിയാണ്.


2010ൽ ആരംഭിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇരുമുന്നണികളും ക്രൈസ്തവരോടു കാണിക്കുന്നതു കടുത്ത വഞ്ചനയും വിവേചനവുമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം പോലും യാതൊരു പഠനവുമില്ലാതെയാണെന്നു സർക്കാർ രേഖകൾ തന്നെ പറയുന്നു. കുത്തഴിഞ്ഞ പുസ്തകമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മാറിയതു ന്യൂനപക്ഷങ്ങൾക്ക് അപമാനകരമാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.