സ്കൂളുകൾ അടിയന്തരമായി വൃത്തിയാക്കാൻ നിർദേശം
സ്കൂളുകൾ അടിയന്തരമായി  വൃത്തിയാക്കാൻ നിർദേശം
Saturday, November 23, 2019 12:31 AM IST
തിരുവനന്തപുരം: വയനാട് ഗവണ്‍മെന്‍റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹല ഷെറീൻ പാന്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. നിർദേശങ്ങൾ നടപ്പാക്കി ഡിസംബർ 10ന് നാലിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് നൽകണം.

എല്ലാ സ്കൂളുകളിലും 30നകം പിടിഎ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കണം. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പിടിഎകൾ ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാഴ്ചെടികളും പടർപ്പുകളും വെട്ടിമാറ്റി സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതു പരിപാലിക്കാൻ ജനപ്രതിനിധികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ചു നടപടിയെടുക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെ ങ്കിൽ ഡിസംബർ അഞ്ചിനകം അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം. ശുചിമുറികളിൽ സ്വാഭാവിക വെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കണം.


വിദ്യാർഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നതു വിലക്കരുത്. വിദ്യാർഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ നടപടിയെടുക്കണം. ലഭ്യമാകുന്ന ഏതു വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അധ്യയനസമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം.

ഇക്കാര്യങ്ങൾക്കു പിടിഎയും പ്രഥമാധ്യാപകരും അധ്യാപകരും അനധ്യാപകരും അതീവ പ്രാധാന്യം നൽകണം - ഉത്തരവിൽ പറയുന്നു.

അധ്യാപകർക്ക് പ്രഥമശുശ്രൂഷാ പരിശീലനം

തിരുവനന്തപുരം: ബത്തേരിയിലെ സ്കൂൾ വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി പൊതുവിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചർച്ച നടത്തി. വിശദമായി അന്വേഷണം നടത്താൻ ഡയറക്ടറെ ചുമതലപ്പെടുത്തി.
ഇനിമുതൽ അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശ്രുശ്രൂഷാ പരിശീലനവും നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.