മുഖ്യധാരാ പാര്‍ട്ടികളില്‍ മാവോയിസ്റ്റ് സ്വാധീനം
മുഖ്യധാരാ പാര്‍ട്ടികളില്‍  മാവോയിസ്റ്റ് സ്വാധീനം
Saturday, November 23, 2019 12:31 AM IST
കോഴിക്കോട്: സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ നഗര മാവോയിസ്റ്റ് അനുഭാവികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു മൊഴി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ മുഹമ്മദ്, താഹ ഫസല്‍ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അംഗത്വം വഹിക്കാനും സജീവമായി പ്രവര്‍ത്തിക്കാനും മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടുവര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടിയെ മറയാക്കി മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും യുവാക്കള്‍ മൊഴി നല്‍കി.

ഉത്തരമേഖലയാണ് പ്രധാന പ്രവര്‍ത്തനവേദിയായി തെരഞ്ഞെടുത്തത്. കോഴിക്കോടിനു പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നഗര മാവോയിസ്റ്റുകള്‍ സജീവമായുണ്ടെന്നും ഇരുവരും വ്യക്തമാക്കി. കേസന്വേഷിക്കുന്ന ലോക്കല്‍ പോലീസിനോടും ഇന്‍റലിജന്‍സ് ബ്യൂറോ (ഐബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയോടും യുവാക്കള്‍ ഇക്കാര്യം വ്യക്തമാക്കി. സിപിഎമ്മിനെ തെരഞ്ഞെടുത്തത് സ്വമേധയാ അല്ലെന്നും വ്യക്തമായ നിര്‍ദേശം ഇക്കാര്യത്തില്‍ ലഭിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു.


പതിനെട്ടോളംപേര്‍ കോഴിക്കോടു നഗരം കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. പലപ്പോഴും യോഗം ചേരുന്നതും പ്രതിഷേധപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദേശാനുസരണമാണ്. പാണ്ടിക്കാട് ഉസ്മാനുള്‍പ്പെടെ ഒളിവില്‍ കഴിയുന്ന രണ്ടു പേര്‍ മാത്രമാണ് ക്ലാസുകളെടുത്തിരുന്നതെന്നും മാവോയിസ്റ്റ് നേതാക്കളെ കണ്ടിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.