രൂപേഷ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു
Friday, November 22, 2019 11:09 PM IST
തലശേരി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ ശക്തമായ നിലപാടുമായി സര്‍ക്കാർ രംഗത്ത്. രൂപേഷിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരുന്ന അഞ്ചു കേസുകളില്‍ തുടരന്വേഷണം നടത്തണമെന്ന് ഡിസ്ട്രിക്‌ട് ഗവ. പ്ലീഡര്‍ ബി.പി. ശശീന്ദ്രന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അഞ്ചു കേസുകളിലും തുടരന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

പുതിയ സാഹചര്യത്തില്‍ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ നാലുപേരെ കൂടി തിരിച്ചറിയുകയും ചെയ്തു. പ്രസ്തുത കേസില്‍ ദൃക്സാക്ഷികളുണ്ടെന്നും മാവോയിസ്റ്റ് സംഘടന നിരോധിച്ചതാണെന്നും ശശീന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയായിരുന്നുവെന്നു രൂപേഷ് കോടതിയില്‍ പറഞ്ഞു.


പട്ടാളവേഷത്തില്‍ തോക്കുമേന്തി രൂപേഷിന്‍റെ നേതൃത്വത്തിലെത്തിയ സംഘം പ്രദേശവാസികളെ ഭീഷണിപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടുകയും ലഘുലേഖ വിതരണം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കര്‍ണാടകയില്‍നിന്ന് 2015-ല്‍ അറസ്റ്റിലായ രൂപേഷ് ഇപ്പോഴും റിമാൻഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.