കേരള സർവകലാശാല മാർക്ക് തട്ടിപ്പ് : ക്രൈംബ്രാഞ്ച് സംഘം സാങ്കേതിക വിദഗ്ധരുടെ സഹായം തേടും
കേരള സർവകലാശാല മാർക്ക് തട്ടിപ്പ് : ക്രൈംബ്രാഞ്ച് സംഘം സാങ്കേതിക വിദഗ്ധരുടെ  സഹായം തേടും
Thursday, November 21, 2019 12:08 AM IST
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷയിൽ മാർക്ക് തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം സാങ്കേതിക വിദഗ്ധരുടെ സഹായം തേടാൻ തീരുമാനിച്ചു. മാർക്ക് നിർണയം നടത്തിയ കംപ്യൂട്ടറുകൾ വിശദമായി പരിശോധിക്കാനാണു തീരുമാനം.

ഇതിനായി കംപ്യൂട്ടർ രംഗത്തെ വിദഗ്ധരുടെ സാന്നിധ്യത്തിൽ മാർക്ക് നിർണയം നടത്തിയ കംപ്യൂട്ടറുകൾ പരിശോധിക്കും. കംപ്യൂട്ടറിൽ കൃത്രിമം നടത്തി മാർക്ക് കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന പാസ്‌വേഡ് എത്രപേർ ഉപയോഗിച്ചിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടി വ്യക്തത ഉണ്ടായതിന് ശേഷം മാത്രമെ കൂടുതൽ കാര്യങ്ങളിൽ അന്വേഷണം നടത്താൻ സാധിക്കുകയുള്ളുവെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്.


നിരവധി വർഷങ്ങളായി ഈ തട്ടിപ്പ് നടന്നു വരുന്നുവെന്ന ആരോപണങ്ങൾ തെളിയിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നും അന്വേഷണ സംഘം പറയുന്നു.
വരുംദിവസങ്ങളിൽ കേരള യൂണിവേഴ്സിറ്റി മൂല്യനിർണയ വിഭാഗത്തിലെ കംപ്യൂട്ടറുകളും അനുബന്ധ രേഖകളും വിശദമായി പരിശോധിക്കും. ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.