കെ ഫോണ്‍ പദ്ധതി: അപാകത തിരുത്തിയെന്നു മുഖ്യമന്ത്രി
കെ ഫോണ്‍ പദ്ധതി: അപാകത  തിരുത്തിയെന്നു മുഖ്യമന്ത്രി
Monday, November 18, 2019 11:02 PM IST
തിരുവനന്തപുരം : സർക്കാർ ഓഫീസുകൾക്കും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സൗജന്യ ഇന്‍റർനെറ്റ് ലഭ്യമാക്കാനുള്ള കെ ഫോണ്‍ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡ്) പദ്ധതിക്കുള്ള തുക കണക്ക് കൂട്ടുന്നതിൽ അപാകതയുണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇതു തിരിച്ചറിഞ്ഞു തിരുത്തിയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഏഴു വർഷത്തേക്കായി കണക്കാക്കുന്നതിനു പകരം ഒരു വർഷത്തേക്കു കണക്കാക്കിയതിനാലാണു പിഴവുണ്ടായത്. ഒരു വർഷത്തേക്ക് 104.40 കോടിയാണ് ആദ്യം നിശ്ചയിച്ചത്. ഏഴു വർഷത്തേക്കായി ഭരണാനുമതി നൽകിയപ്പോൾ 1,028.20 കോടിയായി. നെറ്റ്‌വർക് സജ്ജമാക്കാനുള്ള രണ്ടു വർഷത്തെ നിർമാണ പ്രവർത്തനത്തിനുള്ള ചെലവും മൂലധനച്ചെലവും ഏഴു വർഷത്തെ പ്രവർത്തന പരിപാലനച്ചെലവും ഉൾപ്പെടെയാണ് 1,531.68 കോടിക്ക് ഇപ്പോൾ കരാർ നൽകിട്ടുള്ളത്. അബദ്ധം എതു വിദഗ്ധനും പറ്റും. പിഡബ്ല്യൂസി എന്ന ലോക പ്രശസ്ത സ്ഥാപനമാണ് കെ ഫോണിനു സാധ്യത പഠനം നടത്തിയത്. അവർക്കു പറ്റിയ അബദ്ധമാണു കണക്കിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ.പി. അനിൽ കുമാർ, വി.ഡി. സതീശൻ, ഷാനിമോൾ, എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറയുകയായിരുന്നു മുഖ്യമന്ത്രി.


കെ ഫോണ്‍ പൊതുമേഖലാ സംരംഭം

തിരുവനന്തപുരം : കെ ഫോണ്‍ പദ്ധതി പൊതുമേഖലാ സംരംഭം തന്നെയാണെന്നും സ്വകാര്യ ഏജൻസികളെ നിയോഗിച്ചതു പദ്ധതി നിർവഹണത്തിനു നിശ്ചിത കാലയളവിലേക്കു മാത്രമാണെന്നും മുഖ്യമന്ത്രി. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, കൊറിയൻ ആസ്ഥാനമായുള്ള എൽഎസ് കേബിൾ, എസ്ആർഐടി എന്നീ കന്പനികളാണ് കെ ഫോണിനായുള്ള കണ്‍സോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിർവഹണ ദൗത്യമല്ലാതെ ഇവർക്കൊന്നും പദ്ധതിയിൽ പങ്കാളിത്തമില്ല.

സംസ്ഥാനത്ത് 52,000 കിലോമീറ്റർ ദൂരത്താണ് ഓപ്റ്റിക്കൽ ഫൈബർ ശൃംഖല സജ്ജമാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സെക്കന്‍റിൽ 400 ജിബി വേഗത്തിൽ ഇന്‍റർനെറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കെ ഫോണിനായി കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളിലും ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. കെഎസ്ഇബിയുടെ 110, 220, 400 കെ.വി ലൈനുകൾക്കു സമാന്തരമായി പോസ്റ്റുകൾ വഴിയാണ് ഓപ്റ്റിക്കൽ ഫൈബർ ശൃംഖല ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.