ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ആരെയും ശബരിമലയിൽ കയറ്റില്ല: എൻ. വാസു
ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ആരെയും ശബരിമലയിൽ കയറ്റില്ല: എൻ. വാസു
Friday, November 15, 2019 11:52 PM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ആരെയും ശബരിമലയിൽ കയറ്റില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തശേഷം ദേവസ്വം ബോർഡ് ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലേക്ക് ആരെയെങ്കിലും കയറ്റാൻ പ്രത്യക്ഷമായോ പരോക്ഷമായോ ദേവസ്വം ബോർഡ് ആവശ്യപ്പെടില്ലെന്നു യുവതീപ്രവേശന നിലപാടു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. വിധിയുടെ വ്യക്തതയ്ക്കായി സുപ്രീംകോടതിയെ സമീപിക്കണോയെന്നു നിയമവിദഗ്ധരുടെ ഉപദേശം തേടും.

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധി കുറെയേറെ ആശയകുഴപ്പം സൃഷ്ടിക്കുന്നതാണ്. 2018 സെപ്റ്റംബർ 28ന് ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുവദിച്ച വിധിക്ക് ഇപ്പോൾ സ്റ്റേ അനുവദിച്ചിട്ടില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള 56 റിവ്യൂ പെറ്റിഷനുകൾ അതേ കോടതിയാണോ വിശാല ഭരണഘടനാ ബഞ്ചാണോ തീരുമാനിക്കുന്നതെന്നു പറഞ്ഞിട്ടില്ല. അതിനാൽ റിവ്യൂ പെറ്റിഷന്‍റെ കാര്യത്തിൽ തീരുമാനമാകാതെ അങ്ങനെതന്നെ കിടക്കുകയാണ് അതേസമയം, യുവതീപ്രവേശന വിധിയിൽ സ്റ്റേ നൽകിയിട്ടുമില്ല. അതിനാൽ ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചശേഷം രണ്ടു ദിവസത്തിനകം ദേവസ്വം ബോർഡ് നിലപാടു വ്യക്തമാക്കും. കഴിഞ്ഞ തീർഥാടന കാലത്തു ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്തത് യുവതികളല്ല. 52 വയസുള്ള സ്ത്രീയുടെ തലയിൽ തേങ്ങ എറിഞ്ഞതും 18-ാം പടിയിൽ പുറം തിരിഞ്ഞ് കയറിനിന്ന് ആചാരലംഘനം നടത്തിയതും ശബരിമല പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞതും സമരക്കാരാണ്.


ശബരിമലയുടെ സുഗമമായ പ്രവർത്തനത്തെ തടയുന്ന രീതിയിൽ ആരുവന്നാലും ദേവസ്വം ബോർഡ് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മെന്പർ കെ.എസ്. രവിയും പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.