കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി: സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി: സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
Thursday, November 14, 2019 12:29 AM IST
കൊച്ചി: സർക്കാരിന്‍റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) നിന്നു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. ഡിസംബർ ഒന്നു മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതിപ്രകാരമുള്ള ചികിത്സാ ആനുകൂല്യം നൽകില്ല. ഇൻഷ്വറൻസ് കന്പനിയിൽനിന്ന് അന്പതു കോടിയോളം രൂപ കുടിശിക കിട്ടാനുള്ള സാഹചര്യത്തിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെപിഎച്ച്എ) യോഗമാണു പദ്ധതിയിൽനിന്നു പിന്മാറാനുള്ള തീരുമാനമെടുത്തത്.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികൾക്കു സെപ്റ്റംബർ മുതൽ ഇൻഷ്വറൻസ് കന്പനി ഒരു തുകയും നൽകിയിട്ടില്ലെന്നു കെപിഎച്ച്എ പ്രസിഡന്‍റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷനിലെ ആകെയുള്ള 1,362 സ്വകാര്യ ആശുപത്രികളിൽ 198ലും പദ്ധതിപ്രകാരം ചികിത്സാ ആനുകൂല്യം നൽകിയിരുന്നു.

ഒക്‌ടോബർ 31 വരെ 50 കോടിയാണു കുടിശിക. ജീവനക്കാർക്കു ശന്പളം പോലും നൽകാൻ സാധിക്കാത്തത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഇൻഷ്വറൻസ് ഇനത്തിൽ കോടികളുടെ സാന്പത്തിക ബാധ്യത സ്വകാര്യ ആശുപ്രതികൾക്കു താങ്ങാനാവില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 72 ആശുപത്രികളാണ് അടച്ചുപൂട്ടിയത്.


സർക്കാർ പ്രീമിയം തുക അടയ്ക്കാത്തതാണു കുടിശികയുണ്ടാകാൻ കാരണമെന്ന് ഇൻഷ്വറൻസ് കന്പനി രേഖാമൂലം അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ആകെ അടയ്ക്കേണ്ട പ്രീമിയം തുകയായ 560 കോടി രൂപയിൽ 90 കോടി മാത്രമാണു കന്പനിക്കു നൽകിയിട്ടുള്ളത്. പദ്ധതിയിൽനിന്നു പിന്മാറുന്ന കാര്യം സംസ്ഥാന സർക്കാരിനെ ഇന്നു രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രസർക്കാരിന്‍റെ സഹകരണത്തോടെയുള്ള കാസ്പ് പദ്ധതിയുടെ പ്രീമിയം തുകയിൽ 40 ശതമാനമാണു സംസ്ഥാന സർക്കാർ നൽകേണ്ടത്. 60 ശതമാനമാണു കേന്ദ്രവിഹിതം. 41 ലക്ഷം കുടുംബങ്ങൾക്കു പ്രയോജനം ലഭിച്ചിരുന്ന പദ്ധതിയാണ് ഇതോടെ അവതാളത്തിലാകുന്നത്.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽനിന്നുള്ള സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ആവിഷ്കരിച്ച മെഡിസെപിനെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. കെപിഎച്ച്എ ട്രഷറർ ഡോ. വി.കെ. രാമചന്ദ്രൻ, ഭാരവാഹികളായ പി.ടി. സൗചാൽ, അഡ്വ. ഷേബ ജേക്കബ്, അഡ്വ. ടി.പി. തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.