കെ.ആർ. പ്രേംകുമാർ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ
കെ.ആർ. പ്രേംകുമാർ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ
Wednesday, November 13, 2019 11:49 PM IST
കൊച്ചി: വിമത ഭീഷണിയുടെ നിഴലിൽ നടന്ന കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ കെ.ആർ. പ്രേംകുമാറിനു ജയം. എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണിയെ മൂന്നു വോട്ടിനു പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനം നിലനിർത്തി. യുഡിഎഫിനു 37 വോട്ടും എൽഡിഎഫിനു 34 വോട്ടും ലഭിച്ചു. ഇരുപക്ഷത്തും വോട്ട് ചോർച്ചയുണ്ടായില്ല. രണ്ടു ബിജെപി അംഗങ്ങൾ വിട്ടുനിന്നു.

ടി.ജെ. വിനോദ് നിയമസഭാംഗമായതിനെത്തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. 74 അംഗ കൗണ്‍സിലിൽ നിലവിൽ 73 അംഗങ്ങളാണുള്ളത്. മേയർ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച എ ഗ്രൂപ്പ് അംഗം ഗീതാ പ്രഭാകർ ഉൾപ്പെടെയുള്ള മേയർ അനുകൂല കൗണ്‍സിലർമാരെ ഒപ്പം നിർത്താനായതു യുഡിഎഫ് വിജയത്തിൽ നിർണായകമായി.

കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. ധനകാര്യ സ്ഥിരംസമിതിയിലെ ഒഴിവിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ രണ്ട് അംഗങ്ങൾ വോട്ട് അസാധുവാക്കിയതിനാൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചിരുന്നു. ഇത് ഇടതു പ്രതീക്ഷ വർധിപ്പിച്ചിരുന്നു. വോട്ട് ചോർച്ച മുന്നിൽ കണ്ടു കോൺഗ്രസ് അംഗങ്ങൾക്കും ഘടകകക്ഷി അംഗങ്ങൾക്കും അതതു പാർട്ടികൾ വിപ്പ് നൽകിയിരുന്നു.


യുഡിഎഫിൽ കോണ്‍ഗ്രസിനു 33 ഉം മുസ് ലിം ലീഗിനു രണ്ടും കേരള കോണ്‍ഗ്രസ്-എമ്മിന് ഒന്നും അംഗങ്ങളാണുള്ളത്. എൽഡിഎഫിൽ സിപിഎമ്മിന് 28 ഉം സിപിഐക്കു രണ്ടും ജനതാദൾ, കോണ്‍ഗ്രസ് എസ്, റെഡ് ഫ്ലാഗ്, എൻസിപി എന്നിവർക്ക് ഓരോ അംഗങ്ങളുമുണ്ട്.

ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ധനകാര്യ സ്ഥിരം സമിതിയുടെ തലപ്പത്തേക്കും പ്രേംകുമാർ വരും. നിലവിൽ സ്ഥിരംസമിതിയിൽ എൽഡിഎഫിന് അഞ്ചും യുഡിഎഫിനു നാലും അംഗങ്ങളാണുള്ളത്. പ്രേംകുമാർ നേരത്തേതന്നെ സമിതി അംഗമാണ്. ടി.ജെ. വിനോദ് രാജിവച്ച ഒഴിവിൽ ഒരാളെ സമിതിയിൽ എത്തിക്കാനാവും യുഡിഎഫിന്‍റെ അടുത്ത നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.