നെൽവിത്തിനു കടുത്ത ക്ഷാമം; വിത മുടങ്ങുമെന്ന ആശങ്കയിൽ കർഷകർ
നെൽവിത്തിനു കടുത്ത ക്ഷാമം; വിത  മുടങ്ങുമെന്ന ആശങ്കയിൽ കർഷകർ
Wednesday, November 13, 2019 11:43 PM IST
കോട്ടയം: പുഞ്ചക്കൃഷിയിൽ വിതയ്ക്കാൻ നെൽവിത്ത് കിട്ടാനില്ലാതെ കർഷകർ വലയുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 500 ടണ്‍ വിത്തിനാണു കുറവുണ്ടായിരിക്കുന്നത്. സ്റ്റേറ്റ് സീഡ് അഥോറിറ്റിക്കു വിത്ത് എത്തിച്ചുനൽകാനാവാത്ത സാഹര്യത്തിൽ വിവിധ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിലും കർഷകരിൽനിന്നും വിത്തെടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു. തുടർച്ചയായ പ്രളയവും വരൾച്ചയുമുണ്ടായതിനാൽ മെച്ചപ്പെട്ട വിത്ത് കിട്ടാനില്ലാതെ വന്നതാണു പ്രതിസന്ധിക്കു കാരണമെന്നു കൃഷിവകുപ്പ് പറയുന്നു.

പ്രളയത്തിൽ വിതച്ച നെല്ല് നഷ്ടപ്പെട്ടതിനാൽ രണ്ടാമതു സൗജന്യമായി വിത്തു നൽകേണ്ടിവന്നതും ക്ഷാമം വർധിപ്പിച്ചു. പ്രളയത്തിനുശേഷം വിതച്ചപ്പോൾ റിക്കാർഡ് വിളവു ലഭിച്ചിട്ടും വിത്ത് സംഭരിക്കുന്നതിൽ സർക്കാർ ഏജൻസിസിയായ സീഡ് അഥോറിറ്റി വരുത്തിയ വീഴ്ചയാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു കർഷകർ പറയുന്നു.


ഓരുവെള്ളത്തെയും കീടങ്ങളെയും പ്രതിരോധിക്കുന്നതും മികച്ച വിളവു തരുന്നതുമായ ഉമ വിത്ത് ഒരിടത്തും കിട്ടാനില്ലാത്തത്തിനാൽ വിത മുടങ്ങുന്ന സാഹചര്യത്തിലാണു കർഷകർ. കിലോയ്ക്ക് 25 രൂപ നിരക്കിൽ നെല്ല് വിറ്റവർ കിലോയ്ക്ക് 32 രൂപ മുതൽ 42 രൂപ വരെ നിരക്കിൽ വിത്ത് വാങ്ങേണ്ട സാഹചര്യത്തിലാണ്. ഒരു ഏക്കർ പാടത്തു കുറഞ്ഞത് 50 കിലോ നെല്ല് വിതയ്ക്കേണ്ടതുണ്ട്.

എന്നാൽ, സബ്സിഡി നിരക്കിൽ സർക്കാർ 40 കിലോയിൽ കൂടുതൽ വിത്ത് നൽകുകയില്ല. പാലക്കാട് ജില്ലയിലെ നെൽവിത്തുത്പാദക കേന്ദ്രങ്ങളിൽ വേണ്ടിടത്തോളം വിത്ത് സ്റ്റോക്കില്ലാത്ത സാഹചര്യത്തിൽ വിത മുടങ്ങുമോയെന്നാണ് കർഷകരുടെ ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.