സഭാതർക്കം: വയോധികയുടെ സംസ്കാരം നടത്താനാവാതെ ബന്ധുക്കൾ
സഭാതർക്കം: വയോധികയുടെ സംസ്കാരം നടത്താനാവാതെ ബന്ധുക്കൾ
Wednesday, November 13, 2019 11:34 PM IST
കടുത്തുരുത്തി: സഭാ തർക്കത്തെത്തുടർന്നു വയോധികയുടെ മൃതദേഹം അടക്കം ചെയ്യാനാകാതെ കുടുംബാംഗങ്ങളും ബന്ധുക്കളും പ്രതിസന്ധിയിൽ. യാക്കോബായ വിഭാഗത്തിൽപെട്ട പെരുവ മുളക്കുളം തെക്കേക്കര മണ്ണൂക്കുന്ന് പളളി റോഡിൽ ചാമക്കാലയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ(92)യുടെ മൃതദേഹമാണ് സംസ്കരിക്കാനാവാതെ മകനും ബന്ധുക്കളും വലയുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മറിയാമ്മയുടെ മരണം.

മൃതദേഹം പിറവത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് മക്കളാണു മറിയാമ്മയ്ക്കുള്ളത്. ഇവരിൽ ഇളയ മകൻ ജോയി മാത്രമാണു ജീവിച്ചിരിക്കുന്നത്. ജോയിയോടൊപ്പമായിരുന്നു മറിയാമ്മ താമസിച്ചിരുന്നത്. മുളക്കുളം സെന്‍റ് ജോണ്‍സ് വലിയ പള്ളിയാണ് ഇവരുടെ കുടുംബത്തിന്‍റെ മാതൃഇടവക. ഈ പള്ളി സിമിത്തേരിയിൽത്തന്നെ അമ്മയുടെ മൃതദേഹം അടക്കണമെന്നാണു ജോയിയുടെയും വീട്ടുകാരുടെയും ആഗ്രഹം.

എന്നാൽ, സഭാതർക്കങ്ങളെത്തുടർന്ന് പിറവം മേഖലയിൽ ഏറെക്കാലം പൂട്ടിക്കിടന്ന പളളി 2017ൽ കോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ അധീനതയിലായി. പൂട്ടിക്കിടന്ന കാലത്ത് ഇവിടെ ഇരുപക്ഷത്തെയും വൈദികർ സംസ്കാര ശുശ്രൂഷകൾ നടത്തിയിരുന്നു. കോടതിവിധിക്കു ശേഷം യാക്കോബായ വിഭാഗത്തിലെ പുരോഹിതർ പളളിയിലോ സെമിത്തേരിയിലോ പ്രവേശിക്കാറില്ലെങ്കിലും അടുത്ത കാലം വരെ മൃതദേഹം സംസ്കരിക്കാൻ സെമിത്തേരി തുറന്നു കൊടുക്കാറുണ്ടായിരുന്നെന്നു യാക്കോബായ വിഭാഗം വികാരി ഫാ.റോയി വർഗീസ് പറഞ്ഞു. അടുത്തിടെ ഇതിനു തടസം ഉന്നയിച്ചു.


മറിയാമ്മയുടെ മരണത്തെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾ പളളി ട്രസ്റ്റിയെ കണ്ടു സംസ്കാരത്തിനു സൗകര്യം ചെയ്തു തരണമെന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നാണ് ഇവരുടെ പരാതി. തുടർന്നു വീട്ടുകാർ പിറവം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പോലീസ് ഇരുവിഭാഗത്തെയും വിളിച്ചു സംസാരിച്ചെങ്കിലും ഇരുകൂട്ടരും അവരവരുടെ വാദങ്ങളിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്ന് പിറവം എസ്ഐ വി.ഡി. റെജി രാജ് പറഞ്ഞു. യാക്കോബായ പാരന്പര്യമനുസരിച്ച് അമ്മയുടെ മൃതദേഹം അടക്കം ചെയ്യാൻ കാത്തിരിക്കുകയാണു മകൻ ജോയി. എന്നാൽ, 1934ലെ ഭരണഘടന പ്രകാരം ഭരണം നടക്കുന്ന പളളിയിൽ ഓർത്തഡോക്സ് വിഭാഗം വികാരിയെ അല്ലാതെ മറ്റൊരു പുരോഹിതനെ പ്രവേശിപ്പിക്കാൻ തയാറല്ലെന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്‍റെ നിലപാട്. വീട്ടുകാർ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, മറിയാമ്മയുടെ സംസ്കാരത്തിന് അനുമതി തേടി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. ടി.പി. കുര്യൻ പറയുന്നു. യാക്കോബായ സഭാംഗങ്ങളുടെ സംസ്കാര ശുശ്രൂഷകൾ താൻ നടത്തി കൊടുത്തിട്ടുണ്ടെന്നും 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്ന പള്ളിയിൽ അതുപ്രകാരമുളള ശുശ്രൂഷകൾക്ക് ആർക്കും യാതൊരു വിലക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.