വാളയാർ പീഡനം: ഹൈക്കോടതിയിൽ അമ്മ അപ്പീൽ നൽകി
വാളയാർ പീഡനം: ഹൈക്കോടതിയിൽ  അമ്മ അപ്പീൽ നൽകി
Tuesday, November 12, 2019 11:08 PM IST
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതി വിധിക്കെതിരേ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഒന്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലെ പ്രതി വാളയാർ നാഗംകുളങ്ങര സ്വദേശി പ്രദീപ് കുമാർ, 13 വയസുകാരിയുടെ മരണത്തെത്തുടർന്നുള്ള കേസിൽ പ്രതിയായ പാലക്കാട് പുതുശേരി സ്വദേശി വലിയ മധുവെന്ന മധു എന്നിവരെ വെറുതേ വിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരേയാണ് അപ്പീൽ. അപ്പീൽ ഇന്നു പരിഗണിച്ചേക്കും.

വാളയാർ കേസിലെ വിചാരണക്കോടതി വിധി റദ്ദാക്കി സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചു പുനർവിചാരണ നടത്തണമെന്നും ബെസ്റ്റ് ബേക്കറി കേസിൽ സുപ്രീം കോടതി നിർദേശിച്ച തത്വങ്ങൾ ഈ കേസിൽ ബാധകമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിക്കാരിയും ഭർത്താവും നൽകിയ ദൃക്സാക്ഷി മൊഴി അവിശ്വസിച്ചു വിചാരണക്കോടതി പ്രതികളെ വെറുതേവിട്ടെന്ന് അപ്പീലിൽ ആരോപിക്കുന്നു.

അന്വേഷണം ഏറ്റെടുത്ത പുതിയ ഉദ്യോഗസ്ഥനു മുന്നിലാണ് ഇവർ ദൃക്സാക്ഷി മൊഴി നൽകിയതെന്നും ഇതിനുമുന്പ് ഇക്കാര്യം പറഞ്ഞില്ലെന്നുമാണു മറ്റൊരു വാദം. കുട്ടികളുടെ ഭാവിയെ കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന വാദം കോടതി തള്ളി. മൊഴി രേഖപ്പെടുത്തിയതിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തിരിമറി നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിധിയിൽ പറയുന്നു. ഇത്തരം അനാവശ്യ നിഗമനങ്ങൾ വിധിന്യായത്തിലുണ്ട്. സാക്ഷിമൊഴികൾ ശരിയായി വിലയിരുത്തി പ്രതികളെ ശിക്ഷിക്കാൻ ആവശ്യമായ നിലപാട് ഉണ്ടായില്ല.


കുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വസ്തുതയ്ക്ക് അർഹിക്കുന്ന ഗൗരവം നൽകിയില്ല. ഇത്തരം കേസുകളിൽ കോടതിക്കു മൂകസാക്ഷിയാകാൻ ആവില്ലെന്നിരിക്കേ, തെളിവെടുപ്പിൽ ശക്തമായ ഇടപെടലുണ്ടായില്ല. പ്രതികൾക്കുവേണ്ടി ഹാജരായ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ പ്രോസിക്യൂഷന്‍റെ പരാജയത്തിനു വഴിയൊരുക്കി. കൊലക്കേസായിട്ടും അന്വേഷണ സംഘം പ്രതികളുടെ രാഷ്‌ ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി രാഷ്‌ട്രീയനേതൃത്വത്തെ അനുസരിച്ചു നിലകൊണ്ടു. പുനർവിചാരണയ്ക്ക് ആവശ്യമായ അസാധാരണമായ സാഹചര്യങ്ങൾ ഈ കേസിലുണ്ടെന്നും അപ്പീലിൽ പറയുന്നു.

13 വയസുകാരിയെ 2017 ജനുവരി 13 നും ഒന്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തെന്നാണു കേസ്. മധുവിനെ 2017 മാർച്ച് ഒന്പതിനും പ്രദീപ് കുമാറിനെ മാർച്ച് 10 നുമാണ് അറസ്റ്റ് ചെയ്തത്. ഇരുപ്രതികൾക്കുമെതിരേ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കി വിചാരണക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു. ഇതിനെതിരേയാണു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. മറ്റു പ്രതികളെ വെറുതേവിട്ടതിനെ ചോദ്യംചെയ്ത് അപ്പീലുകൾ അടുത്ത ദിവസം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.