ഏയ്ഞ്ചൽവാലിയിൽ പട്ടയം കിട്ടിയവർക്കും കിട്ടാത്തവർക്കും ദുരിതം
Monday, November 11, 2019 1:16 AM IST
കോട്ടയം: ഏയ്ഞ്ചൽവാലിയിൽ നാലു വർഷം മുൻപു പട്ടയം ലഭിച്ച 442 കുടിയേറ്റ കർഷകർ കരം അടയ്ക്കാനാവാതെ വലയുന്നു. ഇവർക്കൊപ്പം 510 കർഷകർ പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു.

പന്പാവാലിയിൽ 1960കളിൽ ഗ്രോമോർ ഫുഡ് പദ്ധതിയിൽ സർക്കാർ കുടിയിരുത്തിയ കർഷകരുടെ തലമുറകളാണ് കൈവശഭൂമിക്കു രേഖയില്ലാതെ ദുരിതപ്പെടുന്നത്. മുൻപ് പാരിസ്ഥിതി പ്രശ്നങ്ങൾ നിരത്തി പട്ടയം നിഷേധിക്കപ്പെട്ട കർഷകർ വർഷങ്ങളോളം പ്രക്ഷോഭങ്ങൾ നടത്തിയശേഷമാണു കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒന്നാം ഘട്ടം പട്ടയമേള നടത്തിയത്. പിന്നീടു സർക്കാർ മാറിയതോടെ സാങ്കേതിക തടസങ്ങൾ ഉന്നയിച്ചു കരം അടയ്ക്കാൻ അനുമതി നിഷേധിക്കപ്പെട്ടതോടെ കർഷകർ വെട്ടിലായി.


500 കർഷകരുടെ പട്ടയം അപേക്ഷകൾ അവസാന ഘട്ടത്തിലെത്തിയിരുന്നെങ്കിലും പിന്നീട് ഫയലുകൾ മടക്കി. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി പഞ്ചായത്തിന്‍റെ 11, 12 വാർഡുകൾ ഉൾപ്പെടുന്ന ഏയ്ഞ്ചൽവാലി, എഴുകുംമണ്ണ്, ആറാട്ടുകയം, മൂലക്കയം പ്രദേശങ്ങളിലാണ് കൃഷിയിടം സ്വന്തം പേരിൽ ലഭിക്കാതെ ജനങ്ങൾ വലയുന്നത്. ലോണെടുക്കാനോ കൈമാറ്റം ചെയ്യാനോ വികസനപ്രവർത്തനം നടത്താനോ സാധിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.