വിദ്യാർഥികളെക്കൊണ്ട് കായിക ഉപകരണങ്ങൾ ചുമപ്പിക്കുന്നത് അവസാനിപ്പിക്കുന്നു
Tuesday, October 22, 2019 11:53 PM IST
തിരുവനന്തപുരം: സ്കൂൾ കായികമേളകളിൽ വിദ്യാർഥികളെക്കൊണ്ട് മൈതാനങ്ങളിൽ നിന്ന് കായിക ഉപകരണങ്ങൾ ചുമപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. സ്കൂൾ കായികമേളയിൽ ടെക്നിക്കൽ ഒഫീഷ്യൽസ് ചെയ്യേണ്ട ജോലി സ്കൂൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ഇതോടെ ഒഴിവാകുന്നത്. സംസ്ഥാന ജൂണിയർ മീറ്റിൽ വോളണ്ടിയറായി നിന്ന വിദ്യാർഥിക്കു തലയിൽ ഹാമർ വീണ് ദാരുണ അന്ത്യം സംഭവിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഇപ്പോൾ റവന്യു ജില്ല, സംസ്ഥാന തല സ്കൂൾ കായികമേളകളിൽ ഫീൾഡ് എക്യുപ്മെന്‍റുകൾ എടുക്കുന്നതും മത്സരസ്ഥലത്ത് ടെക്നിക്കൽ ഒഫീഷ്യൽസുകൾക്കു സഹായം നല്കുന്നതും സ്കൂൾ വിദ്യാർഥികളായ കായികതാരങ്ങളാണ്. ഇനി മുതൽ ഗ്രൗണ്ടിനുള്ളിൽ ഫീൽഡ് ഇവന്‍റുകൾ നടക്കുന്ന സ്ഥലങ്ങളിലൊന്നും ഇത്തരത്തിൽ സഹായത്തിനായി വിദ്യാർഥികളെ നിയോഗിക്കരുതെന്ന കർശന നിർദേശം വിദ്യാഭ്യാസ വകുപ്പ് നല്കും.

റവന്യു ജില്ലാ തലത്തിലും അതിനു താഴെയും ഇത്തരത്തിൽ കർശന വ്യവസ്ഥ നടപ്പാക്കണമെന്ന നിർദേശം നല്കാനും തീരുമാനിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ടെക്നിക്കൽ ഒഫീഷ്യൽസ് ആയി എത്തുന്നവർ ടിഎ, ഡിഎ ഉൾപ്പെടെയുള്ള ബാറ്റാ വാങ്ങുന്പോൾ ഇവരെ സഹായിക്കാനായി നിയമിക്കുന്ന വിദ്യാർഥികൾക്കു പേരിന് ഒരുനേരം ഉച്ചഭക്ഷണം നല്കിയാലായി എന്നതാണ് യാഥാർഥ്യം


ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് ഫെയർ വരെയാണ് ടെക്നിക്കൽ ഒഫീഷ്യൽസിനു നല്കുന്നത്. ഇവരെ സഹായിക്കാനായി എത്തുന്ന വിദ്യാർഥികൾക്ക് രാവിലെ മുതൽ മത്സരം തീരുന്നതുവരെ ഇവർ ഗ്രൗണ്ടിലൂടെ ഓടിനടന്ന് ജോലി ചെയ്യേണ്ട അവസ്ഥയുമാണ്. കായികമേഖലയോടുള്ള താത്പര്യം കൊണ്ടാണ് പല കുട്ടികളും ഇത്തരത്തിൽ പ്രതിഫലം ഒന്നും കിട്ടാത്ത ഈ ജോലി ചെയ്യുന്നത്. ഫീൽഡ് ഇനങ്ങൾ നടക്കുന്ന മേഖലകളിൽ ഇനിമുതൽ ഒരു കാരണവശാലും വിദ്യാർഥികളുടെ സഹായം ടെക്നിക്കൽ സ്റ്റാഫ് തേടരുതെന്നും ഗ്രൗണ്ടിൽ വോളണ്ടിയേഴ്സ് ആയി വിദ്യാർഥികളെ സഹായത്തിനിറക്കേണ്ടെന്നുമാണ് തീരുമാനം. കൂടാതെ ഒരേ സമയം ഒന്നിൽക്കൂടുതൽ ഫീൽഡ് ഇന മത്സരങ്ങൾ ഒരു ഗ്രൗണ്ടിൽ നടത്തുന്നതും കർശനമായി നിയന്ത്രിക്കാനും തീരുമാനമായി.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.