സ്കൂളുകൾ പുതുക്കി നിർമിക്കാൻ വിലക്ക്
സ്കൂളുകൾ പുതുക്കി  നിർമിക്കാൻ വിലക്ക്
Monday, October 21, 2019 1:26 AM IST
കട്ടപ്പന: സർക്കാരിനു സംസ്ഥാനത്തെ പാറമടകളോടുള്ള താത്പര്യം പോലും ഇടുക്കി ജില്ലയിലെ മനുഷ്യരോടില്ല. 1964ലെ ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയഭൂമിയിൽ പാറഖനനം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂപതിവു ചട്ടങ്ങളിലെ ചട്ടം (4)ൽ ഭേദഗതി വരുത്തി കൃഷിക്ക് ഉപയുക്തമല്ലാത്ത ഭൂമിയിൽ നിബന്ധനകൾക്കു വിധേയമായി പാറഖനനത്തിന് അനുമതി നൽകാനാണു മന്ത്രിസഭാ തീരുമാനം. നിലവിലുള്ള ചട്ടം (4), ഉപചട്ടം (1) ആയി ഭേദഗതി വരുത്തി അതിനു താഴെ രണ്ടും മൂന്നും ഉപചട്ടങ്ങൾ ഉണ്ടാക്കി ഖനനാനുമതി നൽകും. ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും അടങ്ങുന്ന കമ്മിറ്റി സ്ഥലപരിശോധന നടത്തി, 2015 ലെ കേരള മൈനർ മിനറൽ കണ്‍സഷൻ പ്രകാരമുള്ള നഷ്ടപരിഹാരം ഈടാക്കി പാറമടകൾക്ക് അനുമതി നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ചു വ്യക്തത തേടി ലാൻഡ് റവന്യു കമ്മീഷണർക്ക് 20/8/19 ൽ ചീഫ് സെക്രട്ടറി കത്തു നൽകി. ഈ കത്തു നൽകിയതിന്‍റെ രണ്ടാം ദിവസമാണ് 1964ലെ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ള പട്ടയഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണം നിരോധിച്ചു ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.


ജനങ്ങളുടെ ജീവനോപാധികളായും ആവശ്യങ്ങൾക്കുമായി വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും നിർമിക്കാൻ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്താൻ തയാറാകാത്തവരാണ് പാറഖനനത്തിനു ചട്ടം ഭേദഗതി ചെയ്യുന്നത്. ഇടുക്കി ജില്ലയിൽ നിലവിലുണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു പുതിയതു നിർമിക്കാൻ അപേക്ഷ നൽകിയവർക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. കട്ടപ്പന , അടിമാലി മേഖലകളിലെ സ്കൂളുകൾക്കാണ് നിർമാണാനുമതി നിഷേധിച്ചത്.

1960കളിൽ നിർമിച്ച കെട്ടിടങ്ങൾക്കു പകരം പുതിയതു നിർമിക്കാൻ മാസങ്ങൾക്കു മുന്പ് അപേക്ഷ നൽകിയതാണ്. ഇതു തുടർന്നാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടേണ്ടിവരും. സ്കൂൾ പ്രവർത്തിപ്പിക്കാൻ എല്ലാ വർഷവും പൊതുമരാമത്തു വകുപ്പിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ അനുമതി നിഷേധിച്ചാൽ കാലക്രമത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും.


കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.