സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം സമാപിച്ചു
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം സമാപിച്ചു
Monday, October 21, 2019 1:26 AM IST
ഒറ്റപ്പാലം: നിളയുടെ തീരത്ത് പ്രതിഭയുടെ വർണങ്ങൾ ചാലിച്ച കലാമാമാങ്കത്തിനു കൊടിയിറങ്ങി. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. ഏറെനേരം നീണ്ട തർക്കങ്ങൾക്കം വാദപ്രതിവാദങ്ങൾക്കും ശേഷമാണു 340 പോയിന്‍റു നേടിയ മലപ്പുറത്തിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച് സ്വർണക്കപ്പ് നൽകിയത്. 310 പോയിന്‍റു നേടിയ കോഴിക്കോടാണു രണ്ടാംസ്ഥാനക്കാരായത്. 301 പോയിന്‍റു നേടി ആതിഥേയരായ പാലക്കാട് മൂന്നാം സ്ഥാനത്തെത്തി.

ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുന്നതിലെ മാനദണ്ഡങ്ങളുടെ വ്യക്തതക്കുറവാണു തർക്കങ്ങൾക്ക് ഇടവരുത്തിയത്. ജനപ്രതിനിധികൾ ഇടപെട്ടാണു പ്രശ്നം അവസാനിപ്പിച്ചത്. ഏറ്റവുമധികം പോയിന്‍റുകൾ നേടിയ സ്കൂളുകളുടെ കണക്കെടുത്താണ് അവസാനം പ്രശ്നം പരിഹരിച്ചത്. വിഷ്വലി ഇംപയേർഡ് എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗത്തിൽ 68 പോയിന്‍റോടെ തിരുവനന്തപുരം ജില്ല ചാമ്പ്യൻമാരായി. 53 പോയിന്‍റോടെ കോഴിക്കോട് ജില്ല രണ്ടാംസ്ഥാനം കരസ്ഥമാക്കി. 40 പോയിന്‍റ് നേടിയ പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. വിഷ്വലറി ഇംപയേർഡിൽ എട്ടുമുതൽ പത്തുവരെയുള്ള ക്ലാസ് വിഭാഗത്തിൽ മലപ്പുറം ജില്ല 68 പോയിന്‍റുനേടി ജേതാക്കളായി. കോട്ടയം ജില്ലയ്ക്കാണു രണ്ടാംസ്ഥാനം- 53 പോയിന്‍റ്. 52 പോയിന്‍റുനേടി തൃശൂർ ജില്ല മൂന്നാമതായി.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ (ഒന്നുമുതൽ-ഏഴാം ക്ലാസ് വരെ ) മലപ്പുറം ജില്ല 35 പോയിന്‍റുനേടി ജേതാക്കളായി. തിരുവനന്തപുരം ജില്ല 29 പോയിന്‍റുനേടി രണ്ടാംസ്ഥാനക്കാരായി. 20 പോയിന്‍റുനേടിയ കോട്ടയം ജില്ല മൂന്നാമതെത്തി. ഇതേ വിഭാഗത്തിൽ എട്ടു മുതൽ പത്താംക്ലാസ് വരെയുള്ളവരിൽ പാലക്കാട് ജില്ല 41 പോയിന്‍റോടെ ജേതാക്കളായി. 38 പോയിന്‍റ് നേടി എറണാകുളം രണ്ടാം സ്ഥാനക്കാരായി. 37 പോയിന്‍റു നേടി തിരുവനന്തപുരം മൂന്നാംസ്ഥാനവും മലപ്പുറം നാലാംസ്ഥാനവും നേടി.

ഹിയറിംഗ് ഇംപയേർഡ് എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗത്തിൽ പാലക്കാട് ജില്ല 68 പോയിന്‍റുനേടി ജേതാക്കളായി. 63 പോയിന്‍റുള്ള പത്തനംതിട്ട ജില്ലയ്ക്കാണു രണ്ടാംസ്ഥാനം. 54 പോയിന്‍റുനേടി കോഴിക്കോട് മൂന്നാമതായി. ഹിയറിംഗ് ഇംപയേർഡ് 5-10 വരെയുള്ള ക്ലാസുവരെയുള്ളവരുടെ വിഭാഗത്തിൽ 70 പോയിന്‍റുനേടി പത്തനംതിട്ട ജില്ല ജേതാക്കളായി. മലപ്പുറം ജില്ല 64 പോയിന്‍റുനേടി രണ്ടാംസ്ഥാനക്കാരായി. എറണാകുളം ജില്ല 60 പോയിന്‍റുനേടി മൂന്നാമതായി. ഇത്രതന്നെ പോയിന്‍റുനേടി കോഴിക്കോട് നാലാംസ്ഥാനക്കാരായി.

മണ്ണയ്ക്കനാട് സ്കൂളിന് ഓവറോൾ കിരീടം

ഒറ്റപ്പാലം: സംസ്ഥാന സ്പെഷൽസ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ കോട്ടയം മണ്ണയ്ക്കനാട് ഒഎൽസി ബധിര വിദ്യാലയത്തിന് ഓവറോൾ കിരീടം. 25 മത്സരാർത്ഥികളാണു വിവിധ ഇനങ്ങളിലായി ഈ വിദ്യാലയത്തിൽനിന്നു കലോത്സവത്തിൽ മാറ്റുരച്ചത്. പത്തു വിഭാഗങ്ങളിലാണ് ഇവർ പങ്കെടുത്തത്. അമ്പത് പോയിന്‍റ് കരസ്ഥമാക്കിയാണ് ഈ വിദ്യാലയത്തിലെ ചുണക്കുട്ടികൾ ഓവറോൾ കിരീടത്തിൽ മുത്തമിട്ടത്.

ബാൻഡ് വാദ്യം, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, ദേശഭക്തി ഗാനം എന്നീ നാല് ഗ്രൂപ്പ് ഇനങ്ങളിലും സിംഗിൾ ഡാൻസ്, മോണോ ആക്ട്, പദ്യം ചൊല്ലൽ, പെൻസിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, നാടോടിനൃത്തം എന്നിവയിലുമാണ് എ ഗ്രേഡോടുകൂടി ഇവർ വിജയം കൊയ്തത്.

കൃത്യമായ പരിശീലനവും വിദ്യാർഥികളുടെ താത്പര്യവുമാണ് ഇത്തരമൊരു നേട്ടം കൊയ്യാൻ ഇടയാക്കിയതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. മുൻകാലങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട്.

ചിത്രീകരണം മികച്ചത്

ഒറ്റപ്പാലം: സമകാലിക വിഷയങ്ങൾ പ്രതിപാദിച്ച് നടന്ന ചിത്രീകരണം മത്സരം ഭാവാഭിനയ മികവിൽ വേറിട്ടുനിന്നു. കേൾവി പരിമിതരുടെ വിഭാഗത്തിൽ നടന്ന ചിത്രീകരണമാണു മറ്റെല്ലാ മത്സരങ്ങളേക്കാളും ഇന്നലെ മുന്നിട്ടു നിന്നത്.


കാഴ്ചകളും കൗതുകങ്ങളും നിറച്ച നിശബ്ദ ചിത്രീകരണത്തിൽ ആംഗ്യഭാഷയിലൂടെ വിഷയങ്ങൾ കാണികളിലേക്കെത്തിച്ച മത്സരത്തിൽ പങ്കെടുത്ത ടീമുകളെല്ലാം മികവുറ്റ പ്രകടനമാണു കാഴ്ചവച്ചത്. ഹയർ സെക്കൻഡറി വിഭാഗമാണു മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മികവ് പുലർത്തിയതെന്നു വിധികർത്താക്കൾ പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗത്തിൽ നാലു ടീമുകളും ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ടീമുകളുമാണു മാറ്റുരച്ചത്. ഓരോ ടീമും കാണികളുടെ കയ്യടിയും ആർപ്പുവിളികളും ഏറ്റുവാങ്ങിയാണ് വേദി വിട്ടത്.

പ്രകൃതി ചൂഷണം, ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, പ്രളയം, ലഹരി, പ്രളയകാലത്തെ കേരളം, പാലക്കാട്ടെ കാട്ടാന ശല്യം, വിശപ്പ് തുടങ്ങിയ വിഷയങ്ങളാണു വേദിയിലെത്തിയത്. കായൽ കൈയേറി ഫ്ലാറ്റുകൾ നിർമിക്കുന്നതും ആദിവാസികൾ രാഷ്‌ട്രീയമായി ചൂഷണം ചെയ്യപ്പെടുന്നതും അവതരിപ്പിക്കാനും മത്സരാർഥികൾക്കായി. മനുഷ്യമനസിലെ നന്മ വറ്റിയിട്ടില്ലാത്ത കാഴ്ചകൾ ഒരുമിച്ച പ്രളയകാലം വരച്ചിടാനും ടീമുകൾക്കു കഴിഞ്ഞു.

ആർത്തുല്ലസിച്ച് അവർ വേദിവിട്ടു

ഒറ്റപ്പാലം: മൂന്നുനാൾ നീണ്ട കലോത്സവം സമാപിക്കുമ്പോൾ ജയപരാജയങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന മട്ടിൽ ആർത്തുല്ലസിച്ച് ചിരിച്ച മുഖത്തോടു കൂടിയാണു മത്സരാർത്ഥികൾ വേദികൾ വിട്ടത്. മത്സരങ്ങളിൽ പങ്കെടുക്കുകയെന്നാൽ ഇവർക്കു വാശിക്കുള്ള അവസരമല്ല, സന്തോഷമാണ്. പരാജയത്തിൽ സങ്കടമോ വിജയത്തിൽ അമിതാഹ്ലാദമോ മത്സരാർത്ഥികളിൽ ഒരാളുടെയും മുഖത്തും പ്രകടമായില്ലന്നുള്ളതായിരുന്നു സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിലെ പ്രധാന ആകർഷണം.

വിജയം വരിച്ച ടീമുകൾ സന്തോഷം പങ്കുവയ്ക്കുമ്പോഴും അഹങ്കാരത്തിന്‍റെ ലാഞ്ചന ഇല്ല . വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഒരേ മനസ്. ചമയങ്ങൾ അണിഞ്ഞ് എതിർ ടീമിന്‍റെ പ്രകടനം കാണുമ്പോഴും അവരെ പ്രോത്സാഹിപ്പിക്കുന്ന മുഖഭാവങ്ങൾ മത്സരാർത്ഥികളിൽ തെളിഞ്ഞിരുന്നു. എതിർ ടീമിനെ കരഘോഷം മുഴക്കിയും ആംഗ്യഭാഷയിലൂടെയും അഭിനന്ദിക്കുന്നതും കലോത്സവവേദികളിൽ സാധാരണമായിരുന്നു.

കലോത്സവത്തിന്‍റെ ഉദ്ഘാടന വേളയിൽ ജനപ്രതിനിധികൾ ആരും തിരിഞ്ഞുനോക്കാതിരുന്നത് വിവാദമായിരുന്നു. എന്നാൽ സമാപന സമ്മേളന വേദി ജനപ്രതിനിധികളാൽ പ്രൗഢഗംഭീരമായി. രണ്ടാം നാൾ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ സാന്നിധ്യവും കലോത്സവവേദിക്കു മാറ്റുകൂട്ടി. നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ പരിപാടികൾ അവസാനിപ്പിക്കുന്നതിനും സമ്മാനദാനം നടത്തുന്നതിനും സംഘാടകർക്ക് കഴിഞ്ഞതും നേട്ടമായി. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് നൽകാൻ സംഘാടകർ തീരുമാനിച്ചത് ശ്രദ്ധേയവും അഭിനന്ദനാർഹവുമായി.

തിരുവാതിരകളി ശ്രദ്ധേയം

ഒറ്റപ്പാലം: കലോത്സവത്തിൽ തിരുവാതിരകളി മത്സരമാണ് ഇന്നലെ ശ്രദ്ധേയമായത്. കേൾവിശേഷിയില്ലെങ്കിലും കൃത്യമായ ചുവടുവയ്പ്പുകളോടെ മനോഹരികൾ മതിമറന്നാടിയപ്പോൾ മത്സരവേദി ഭാവതീവ്രമായി.

തിരുവാതിരകളിയുടെ തനിമ തെല്ലും ചോർന്നുപോകാതെതന്നെയാണ് മത്സരസംഘങ്ങളെല്ലാം മംഗള സ്തുതിയോടെ കളി തുടങ്ങിയത്. പഴയ സമ്പ്രദായ പ്രകാരം അണിഞ്ഞൊരുങ്ങിയെത്തിയ മത്സരാർഥികൾ കലയോട് നീതിപുലർത്തിയെന്നാണു വിധികർത്താക്കളുടെ അഭിപ്രായം. ആറ് ടീമുകൾക്ക് എഗ്രേഡ് ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.