സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം; പാലക്കാട്, മലപ്പുറം ജില്ലകൾ മുന്നിൽ
സംസ്ഥാന  സ്പെഷൽ  സ്കൂൾ  കലോത്സവം; പാലക്കാട്,  മലപ്പുറം ജില്ലകൾ  മുന്നിൽ
Sunday, October 20, 2019 1:10 AM IST
ഒറ്റപ്പാലം: കലയുടെ കനകചിലമ്പൊലികളുതിർന്ന നിളാതടത്തിൽ രണ്ടാംദിനവും വർണാഭം. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദികളിൽ സപ്തവർണങ്ങൾ പെയ്തിറങ്ങി. ആട്ടവും പാട്ടും നൃത്തച്ചുവടുകളും കഥയും കാവ്യവുമെല്ലാം ഇവിടെ സർഗവസന്തം തീർത്തു.

ബാൻഡ് വാദ്യം മുഴക്കി കിന്നരിത്തലപ്പാവുകളുൾപ്പെടെയുള്ള വേഷവിധാനങ്ങളോടെ ചുവടുകൾവച്ച് താളബോധങ്ങൾ തീർത്ത ‘കുട്ടിപ്പട്ടാളം’ അണിനിരന്ന ബാൻഡ് വാദ്യവും ദൈന്യതയുടെ കരളലിയിക്കുന്ന കഥ പറഞ്ഞെത്തിയ നാടോടികളുടെ മാസ്മരിക നൃത്തച്ചുവടുകളുമായിരുന്നു ഇന്നലത്തെ പ്രധാന കാഴ്ചവട്ടങ്ങൾ.

കൊടുംചൂടിനെ വകവയ്ക്കാതെ മതിമറന്നാടിയ വേദികൾക്കു പൂർണത നല്കി നിറസദസിന്‍റെ സമൃദ്ധി. അനുകരണകലയും തങ്ങൾക്ക് അന്യമല്ലെന്ന് അറിയിച്ച കലാപ്രതിഭകൾ മിമിക്രിവേദികളിൽ ചിരിപടർത്തി. ഏകാഭിനയത്തിന്‍റെ സാധ്യതകൾ താണ്ടി ഭാവാഭിനയത്തിന്‍റെ അരങ്ങായി മോണോആക്ട് വേദിയും. കഥകളുടെ ചക്രവാളങ്ങൾ പിന്നിട്ട് മുത്തും പവിഴവും തേടിയ കഥാപ്രസംഗവേദിയും ശ്രദ്ധേയമായി. മാപ്പിളപ്പാട്ടിന്‍റെ ഇശലുകളുതിർന്ന മത്സരപ്പെരുമയിൽ ഭാവതീവ്രത നിറഞ്ഞ കഥാരചനകളും ചിന്താശകലങ്ങൾക്കു വഴിമരുന്നിട്ട കാർട്ടൂണ്‍ മത്സരവും ശ്രദ്ധിക്കപ്പെട്ടു.

കലോത്സവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന എട്ടുമുതൽ പത്തുവരെ ക്ലാസുകളുടെ വിഭാഗത്തിൽ 41 പോയിന്‍റ് നേടി പാലക്കാട് ഒന്നാംസ്ഥാനവും 38 പോയിന്‍റുമായി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തിൽ 35 പോയിന്‍റ് നേടി മലപ്പുറം മുന്നിലെത്തിയപ്പോൾ 29 പോയിന്‍റ് നേടി തിരുവനന്തപുരം രണ്ടാംസ്ഥാനത്തെത്തി.

സമാപനദിനമായ ഇന്നു കാഴ്ചക്കുറവുള്ള വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ മത്സരമാണ് പ്രധാനമായും അരങ്ങേറുക. 345 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

കലാമാമാങ്കത്തിന് ഇന്നു കൊടിയിറങ്ങും

മൂന്നുനാളുകൾ നീണ്ടുനിന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലാമാമാങ്കത്തിന് ഇന്നു കൊടിയിറങ്ങും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. എഡിപിഐ ജനറൽ കണ്‍വീനർ സി.എസ്. സന്തോഷ് കലോത്സവ അവലോകനം നടത്തും. തുടർന്ന് വിജയികളെ പ്രഖ്യാപിക്കും. എംഎൽഎമാരായ പി. ഉണ്ണി, കെ. ബാബു, എൻ. ഷംസുദീൻ, കെ.സി. പ്രസേനൻ, വി.ടി. ബൽറാം തുടങ്ങിയവർ മുഖ്യാതിഥികളാകും.


നാടോടിനൃത്തത്തിന് ആളേറെ

ഇന്നലെ നടന്ന നൃത്തമത്സരങ്ങളിൽ ഏറ്റവുമധികം മത്സരാർഥികൾ ഉണ്ടായിരുന്നതു നാടോടിനൃത്തത്തിനായിരുന്നു. നാടോടിനൃത്തം കാണാൻ കാണികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. കുറവനെത്തേടിയലഞ്ഞ കുറത്തിയും ദൈന്യതയുടെ പ്രതീകമായി വറുതിയുടെ കഥപറഞ്ഞ കുറവനും നാടോടിക്കഥകളുടെ ജീവസുറ്റ രൂപങ്ങളായി കടന്നുവന്നു. ഉടുത്തുകെട്ടും വേഷവിധാനങ്ങളുമെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങൾക്ക് ഒരുമിച്ചുനടത്തിയ മത്സരത്തിൽ എട്ടുപേർ എ ഗ്രേഡ് നേടി.

രുചികൂട്ടി വള്ളുവനാടൻ സദ്യ

വള്ളുവനാടൻ ശൈലിയിലുള്ള തനതുവിഭവങ്ങളാണ് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾക്കു വിളമ്പുന്നത്. കൂടല്ലൂർ മണികണ്ഠന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരുദിവസം 2500 പേർക്ക് ഭക്ഷണം തയാറാക്കുന്നു. ഒരേസമയം 350 പേർക്ക് ഇരുന്നുകഴിക്കാവുന്ന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രണ്ടുദിവസവും പായസം ഉൾപ്പെടുന്ന സദ്യവിളമ്പി. മൂന്നാംദിനം ബിരിയാണിയാണ് ഒരുക്കുന്നത്. രാവിലെ പ്രഭാതഭക്ഷണവും വൈകുന്നേരങ്ങളിൽ ചായയും പലഹാരവും നല്കുന്നു.

അപ്രതീക്ഷിത അതിഥിയായി മുതുകാട്

ഒറ്റപ്പാലം: അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ കണ്ടപ്പോൾ ആദ്യം അവർക്ക് വിശ്വസിക്കാനായില്ല. മനസിലുയർന്ന അദ്ഭുതം നിമിഷാർധത്തിൽ ആഹ്ലാദത്തിനു വഴിമാറി. പ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു അവരുടെ ആ പ്രിയപ്പെട്ട അതിഥി.

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദിയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് മുതുകാട് എത്തിയത്. കാറിലെത്തിയ അദ്ദേഹം നേരെ സ്കൂൾ ഓഫീസിനുള്ളിൽചെന്ന് അധ്യാപകരെയും കലോത്സവ സംഘാടകരെയും കണ്ടു. തുടർന്നു പ്രധാന മത്സരങ്ങൾ നടക്കുന്ന സദസിലേക്ക്. ഗോപിനാഥ് മുതുകാടിനെ യാദൃച്ഛികമായി അടുത്തുകണ്ട സന്തോഷത്തിൽ കുട്ടികളെപ്പോലെതന്നെ അധ്യാപകരും കലോത്സവം കാണാനെത്തിയവരും ഒരുപോലെ തിക്കും തിരക്കും കൂട്ടി. അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ മത്സരാർഥികളായി എത്തിയ വിദ്യാർഥികൾക്കൊപ്പം അധ്യാപകരുമുണ്ടായിരുന്നു.


പ്രധാന വേദിക്കു മുമ്പിൽ സദസിലെത്തിയ മുതുകാട് കുട്ടികളുമായി അവരുടെ ഭാഷയിൽ ആശയസംവാദം നടത്താനും സമയം കണ്ടെത്തി. ഭിന്നശേഷിക്കാരായ കുട്ടികളിൽ ചിലരെ സ്നേഹപൂർവം മടിയിലിരുത്തി താലോലിച്ചു.

സ്പെഷൽ കലോത്സവം ഒറ്റപ്പാലത്ത് നടക്കുന്നതറിഞ്ഞാണ് ഗോപിനാഥ് മുതുകാട് എത്തിയത്. ഉദ്ഘാടനദിവസം പ്രമുഖ ജനപ്രതിനിധികളാരും എത്താതിരുന്നതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തുടർന്നാണ് കലോത്സവ നഗരിയിലെത്താൻ താത്പര്യം പ്രകടിപ്പിച്ചത്.
കലോത്സവനഗരിയിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിനടന്ന് എല്ലാവരെയും കണ്ട് കൈകൊടുത്തും സെൽഫിക്കും ഫോട്ടോയ്ക്കും പോസ് ചെയ്തശേഷവുമാണ് മജീഷ്യൻ കലോത്സവ നഗരിയിൽനിന്നു തിരിച്ചുപോയത്.

കുട്ടിപ്രതിഭകൾക്ക് സഹായഹസ്തം

കലാരംഗത്തു മികവുതെളിയിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകൾക്കു മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ സഹായഹസ്തം. പ്രത്യേക കരുതൽ അർഹിക്കുന്ന ഭിന്നശേഷിക്കാർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നതിനും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കാനും അവരുടെ കഴിവുകൾ പോഷിപ്പിക്കുന്നതിനുമാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്.

തിരുവനന്തപുരത്ത് മുതുകാട് സ്ഥാപിച്ചിട്ടുള്ള മാജിക് അക്കാദമിക്കു കീഴിലുള്ള മാജിക് പ്ലാനറ്റിൽ സാമൂഹ്യ സുരക്ഷാ മിഷനുമായി കൈകോർത്തു നടപ്പാക്കാൻ പോകുന്ന പദ്ധതിയിൽ പങ്കാളികളാകാനാണ് സർഗശേഷിയുള്ള കലാപ്രതിഭകളെ മുതുകാട് ക്ഷണിച്ചത്. ഇങ്ങനെ പദ്ധതിയിൽ അംഗീകാരം നേടുന്നവർക്ക് 5,000 രൂപ സാമ്പത്തിക സഹായം നല്കുകയും ചെയ്യും. പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ മാജിക് അക്കാദമിയുമായോ, സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസുമായോ ബന്ധപ്പെട്ടാൽ ലഭിക്കുമെന്നു മുതുകാട് വ്യക്തമാക്കി.

വളരെയേറെ കഴിവും പ്രാപ്തിയുമുള്ള കുട്ടികൾ ഇക്കൂട്ടത്തിലുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരഫലം

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)

മോണോആക്ട് ബോയ്സ് (എട്ടാംക്ലാസ് മുതൽ പത്തുവരെ): അഖിൽ രാജീവൻ (ജിഎച്ച്എസ്എസ് മങ്കട, മലപ്പുറം), ബി. അതുൽകൃഷ്ണ (എംആർഎആർഎച്ച്എസ്, ചാവക്കാട്), നജാഹ് (സുല്ലമുസലാം ഓറിയന്‍റൽ എച്ച്എസ്എസ് അരീക്കോട്). മോണോആക്ട് എച്ച്എസ്എസ്, വിഎച്ച്എസ്എസ് ബോയ്സ്: കെ.എൻ. മുഹമ്മദ് റിസ്‌വാൻ (ജിഎച്ച്എസ്എസ് മങ്കട). പദ്യംചൊല്ലൽ (എട്ടാംക്ലാസ് മുതൽ പത്തുവരെ): എൻ. റിൻഷ (ജിഎച്ച്എസ്എസ് പുറത്തൂർ), എ.എസ്. ആദിത്യൻ (എഎംഎച്ച്എസ്എസ് കാളകെട്ടി), ബി. അമൃത (ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ, കോട്ടയം). മിമിക്രി (എട്ടാംക്ലാസ് മുതൽ പത്തുവരെ): ബിനീഷ് ഗോപി (ജിഎച്ച്എസ്എസ് മങ്കട), എ.എസ്. ആദിത്യൻ (എഎംഎച്ച്എസ്എസ് കാളകെട്ടി), പി.എസ്. അതുൽകൃഷ്ണ (ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ).

മിമിക്രി എച്ച്എസ്എസ്, വിഎച്ച്എസ്എസ്: മുഹമ്മദ് അജ്മൽ (കാലിക്കട്ട് എച്ച്എസ്എസ് ഫോർ ദ ഹാൻഡികാപ്ഡ്, കൊളത്തറ, കോഴിക്കോട്), എസ്.ശ്രീജിത്ത് (സിഎഎച്ച്എസ്എസ് കുഴൽമന്ദം), എസ്.വി. വീണ (ജിജിഎച്ച്എസ്എസ് കോട്ടണ്‍ഹിൽ, തിരുവനന്തപുരം). ബാൻഡ് ഡിസ്പ്ലേ (അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ): മരിയ മാർട്ടിൻ (സെന്‍റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ്, മാണിക്കമംഗലം, എറണാകുളം), ജിബിൻ തോമസ് (എച്ച്എസ്എസ് ഫോർ ദ ഡെഫ്, അസീസി മൗണ്ട്, നീർപ്പാറ, കോട്ടയം), എം.ആകാശ് (സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ദ ഡെഫ്, തിരുവനന്തപുരം). മോണോആക്ട് (ഒന്നാംക്ലാസ് മുതൽ ഏഴാംക്ലാസ് വരെ): എ. ആകാശ് (അസീസി സ്കൂൾ ഫോർ ദ ബ്ലൈൻഡ്, കാളകെട്ടി), മുഹമ്മദ് അമീൻ (കാലിക്കട്ട് എച്ച്എസ്എസ് ഫോർ ദ ഹാൻഡികാപ്ഡ്, കൊളത്തറ), എം.എം. ഷൻവർ സക്കി (സ്കൂൾ ഫോർ ദ ബ്ലൈൻഡ്, ആലുവ). മിമിക്രി (ഒന്നാംക്ലാസ് മുതൽ ഏഴുവരെ): എസ്.ജെ. കൃഷ്ണപ്രസാദ് (ഗവ.സ്കൂൾ ഫോർ ബ്ലൈൻഡ്, വഴുതക്കാട്, തിരുവനന്തപുരം), എം. ഷിബു വർഗീസ് (റഹ്‌മാനിയ വിഎച്ച്എസ്എസ് ഫോർ ഹാൻഡികാപ്ഡ്, കോഴിക്കോട്), അബിൻ സി.തോമസ് (സ്കൂൾ ഫോർ ദ ബ്ലൈൻ്ഡ്, ആലുവ).

മോണോആക്ട് പെൺകുട്ടികൾ (എട്ടാംക്ലാസ് മുതൽ പത്തുവരെ): ടി.വി. അതുല്യ (ജിവിഎച്ച്എസ്എസ് ചെറുവണ്ണൂർ, കോഴിക്കോട്), എ.വി. ഹിബ ഫാത്തിമ (കെഎച്ച്എസ്എസ് തോട്ടറ, പാലക്കാട്), എസ്.തയ്ബ (ജിജിഎച്ച്എസ്എസ് കോട്ടണ്‍ഹിൽ, തിരുവനന്തപുരം). നാടോടിനൃത്തം (അഞ്ചാംക്ലാസ് മുതൽ പത്തുവരെ): നന്ദിത ഷിബു (സെന്‍റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ്, മാണിക്കമംഗലം), രഞ്ജിനി ആർ. നായർ (ജിജിഎച്ച്എസ്എസ് മഞ്ചേരി), ആഗ്നസ് ജോസ് (ചാവറ സ്പെഷൽ ഹൈസ്കൂൾ, കണ്ണൂർ).

റിപ്പോർട്ട്:  മംഗലം ശങ്കരൻകുട്ടി

ചിത്രങ്ങൾ: അനിൽ കെ. പുത്തൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.