സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിനു തുടക്കം
സംസ്ഥാന  സ്പെഷൽ  സ്കൂൾ  കലോത്സവത്തിനു  തുടക്കം
Saturday, October 19, 2019 7:02 AM IST
ഒറ്റപ്പാലം: ഇരുപത്തിരണ്ടാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഒറ്റപ്പാലത്തു വർണാഭമായ തുടക്കം. പരിമിതികളെയും പോരായ്മകളെയും ഇച്ഛാശക്തികൊണ്ട് നേരിട്ട കലാപ്രതിഭകൾ നാട്യനടനങ്ങൾ മേളയിൽ വൈവിധ്യങ്ങൾ തീർത്തു.

ഭിന്നശേഷിയുടെ പോരായ്മകളെ കലാവൈഭവത്തിന്‍റെ സപ്തവർണങ്ങളിൽ അവർ മായ്ച്ചുകളഞ്ഞു. മോഹിനിയാട്ടത്തിന്‍റെ വശ്യമനോഹാരിതയും ലാസ്യഭംഗിയും ഒട്ടും ചോർന്നുപോകാതെതന്നെ ഇതെല്ലാം തങ്ങൾക്കും വഴങ്ങുമെന്ന് അരങ്ങിൽ തെളിയിച്ച പ്രതിഭകൾ കലാമാമാങ്കത്തിൽ മതിമറന്നു നിറഞ്ഞാടി.

കലോത്സവ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്താദേവി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമൻ, ഹയർ സെക്കൻഡറി റീജണൽ ഡയറക്ടർ കെ.സ്നേഹലത, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്‍റ് ഡയറക്ടർ എം.ഉബൈദുള്ള, എസ്.ശീതള, പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

105 ഇനങ്ങളിലായി 1500നടുത്ത് വിദ്യാർഥികളാണ് മൂന്നുനാൾ നീണ്ടുനില്ക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. ഒറ്റപ്പാലം എൻഎസ്എസ് എസ്കെപി ഹൈസ്കൂൾ, എൻഎസ്എസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ ഏഴുവേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ആദ്യനാൾ വർണാഭം

ഉദ്ഘാടന സദസിൽ കല്ലുകടിയുണ്ടായെങ്കിലും തുടർന്നുനടന്ന മത്സര പരിപാടികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതും നിലവാരമുള്ളതുമായിരുന്നു. ഏഴുവേദികളിലായാണ് ഇന്നലെ മത്സരങ്ങൾ നടന്നത്.

മോഹിനിയാട്ടവും നാടോടിനൃത്തവും സംഘനൃത്തവും പ്രധാന വേദിയിൽ അരങ്ങേറിയപ്പോൾ ഒപ്പനയും മൈമും രണ്ടാംവേദിയെ സന്പന്നമാക്കി. മോണോആക്ടും ദേശീയഗാനവും ആയിരുന്നു മൂന്നാംവേദിയുടെ ആകർഷണീയത. വേദി നാലിൽ ഗണിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം എന്നിവയും ഇന്പമാർന്നതായി.

ആദ്യദിനം വയനാട്, മലപ്പുറം ജില്ലകൾ മുന്നിൽ

ഒറ്റപ്പാലം: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്‍റെ ആദ്യനാളിൽ ഹിയറിംഗ് ഇംപയേഡ് (അഞ്ചുമുതൽ 10 വരെ ക്ലാസുകാർ ) വിഭാഗത്തിൽ വയനാട് ജില്ല 30 പോയിന്‍റോടെ ഒന്നാംസ്ഥാനത്തു തുടരുന്നു. കാസർഗോഡ് 28 പോയിന്‍റോടെ രണ്ടാംസ്ഥാനത്താണ്. മലപ്പുറമാണ് 26 പോയിന്‍റോടെ മൂന്നാംസ്ഥാനത്ത്.

ഇതേ വിഭാഗത്തിൽ എച്ച്എസ്എസ്, വിഎച്ച്എസ്എസുകാരുടെ മത്സരത്തിൽ പാലക്കാട് ജില്ല 23 പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ്. 23 പോയിന്‍റോടെ പത്തനംതിട്ടയും മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 19 പോയിന്‍റോടെ കോഴിക്കോട് നാലാംസ്ഥാനത്തും.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ (ഒന്നുമുതൽ ഏഴുവരെ ക്ലാസ്) മലപ്പുറം ജില്ല 31 പോയിന്‍റോടെ ഒന്നാംസ്ഥാനത്താണ്. 26 പോയിന്‍റ് നേടിയ തിരുവനന്തപുരം ണ്ടാംസ്ഥാനത്തും കോട്ടയംജില്ല 20 പോയിന്‍റോടെ മൂന്നാം സ്ഥാനത്തുമാണ്.


ഇതേ വിഭാഗത്തിൽ എട്ടുമുതൽ പത്താംക്ലാസ് വരെയുള്ളവരുടെ വിഭാഗത്തിൽ എറണാകുളം ജില്ല 30 പോയിന്‍റോടെ ഒന്നാം സ്ഥാനത്തു തുടരുന്നു. 28 പോയിന്‍റോടെ കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. മലപ്പുറം 28 പോയിന്‍റോടെ തൊട്ടുപിന്നിലുണ്ട്. 26 പോയിന്‍റോടെ പാലക്കാടാണു നാലാംസ്ഥാനത്ത്.

ഒപ്പന വേദിയിൽ വിയർത്താടി കുട്ടികളും ഗുരുക്കന്മാരും

ഒപ്പന മത്സരവേദിയിൽ മത്സരാർത്ഥികളും ഗുരുക്കന്മാരും ഒരുപോലെ വിയർത്താടി. വേദിയിൽനിന്ന് ഒപ്പനപ്പാട്ടിന്‍റെ ശീലുകളുമായി മൊഞ്ചത്തിമാർ ചുവടുവച്ചപ്പോൾ ഇവരെ ഒപ്പന അഭ്യസിപ്പിച്ച ഗുരുക്കന്മാർ വേദിക്കു പുറത്ത് സദസിനു മുന്നിൽനിന്ന് ഒപ്പനപ്പാട്ടിനൊപ്പം കൈയും മെയ്യും മറന്ന് ആടുകയായിരുന്നു.

വേദിയിൽ കുട്ടികൾക്കു ചുവടും താളവും പിഴയ്ക്കാതിരിക്കാനും പഠിപ്പിച്ചത് ഓർമയിൽനിന്നും വഴുതിപ്പോകാതിരിക്കാനുമാണ് ശിഷ്യർക്കൊപ്പം വേദിക്കുപുറത്തുനിന്ന് ആവേശത്തോടെ ഗുരുക്കന്മാരും ചുവടുവച്ചത്.

ഇഞ്ചോടിഞ്ചു മത്സരം നടന്ന ഒപ്പനവേദിയിൽ നിറഞ്ഞാടിയ മൊഞ്ചത്തികളേക്കാൾ ശ്രദ്ധയാകർഷിച്ചത് ഇവർക്ക് ഐക്യദാർഢ്യവുമായി പുറത്തുനിന്ന് ഇവരെ നിയന്ത്രിച്ച ഗുരുക്കന്മാരായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന മത്സരാർത്ഥികൾക്കു താളവും പാട്ടും കേൾക്കാൻ ശ്രവ്യശേഷി ഇല്ലാത്തതാണ് ഒപ്പന അഭ്യസിപ്പിച്ചവരെ വേദിക്കു പുറത്ത് ഒപ്പന കളിപ്പിച്ചത്.
ഒപ്പനയിൽ അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലുള്ളവരുടെ മത്സരത്തിൽ ഏഴ് സ്കൂളുകൾ എ ഗ്രേഡ് നേടി.


വരാത്ത വിശിഷ്ടാതിഥികളെ കാത്തു പൊരിവെയിലിൽ കലാപ്രതിഭകൾ

കലോത്സവത്തിനെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ ചമയങ്ങളണിഞ്ഞ് പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്ന കലാപ്രതിഭകൾ നൊന്പരക്കാഴ്ചയായി.

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, വി.കെ.ശ്രീകണ്ഠൻ എംപി, പി.ഉണ്ണി എംഎൽഎ എന്നിവരടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കാനാണ് മോഹിനിയാട്ടം, ഒപ്പന, മാർഗംകളി, പരിചമുട്ട്, ആദിവാസികൾ, മലയാളി മങ്കമാർ, മതേതര ചമയങ്ങൾ എന്നിങ്ങനെ വേഷവിധാനങ്ങളോടെ ഭിന്നശേഷിക്കാരായ കുട്ടികളെ എൻഎസ്എസ് ഹൈസ്കൂളിന്‍റെ പ്രവേശന കവാടത്തിനു മുന്പിൽ സംഘാടകർ ഒരുക്കിനിർത്തിയത്.

നേരിയ തണൽപോലും ഇല്ലാതിരുന്ന പ്രവേശന കവാടത്തിനു മുന്പിൽ കൊടുംചൂട് സഹിച്ചു മണിക്കൂറുകളോളം ഇവർ കാത്തുനിന്നു. തണലൊരുക്കാൻ സംഘാടകരും ശ്രമിച്ചില്ല.
ഇവരുടെ കാത്തുനില്പ് കാഴ്ചക്കാർക്കും നോവായി. ഒടുവിൽ വെയിൽ കൊണ്ടതുമാത്രം മിച്ചം. വിശിഷ്ടാതിഥികളാരും വന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.