ഉത്തരക്കടലാസിലും കുരുങ്ങി എംജി യൂണിവേഴ്സിറ്റി
ഉത്തരക്കടലാസിലും കുരുങ്ങി എംജി യൂണിവേഴ്സിറ്റി
Saturday, October 19, 2019 12:34 AM IST
കോട്ടയം: പുനർമൂല്യനിർണയത്തിൽ വേണ്ടപ്പെട്ടവർക്കു കൂടുതൽ മാർക്ക് നൽകാനെന്ന രീതിയിൽ ഉത്തരക്കടലാസുകൾ സിൻഡിക്കറ്റംഗത്തിനു കൈമാറാനുള്ള നീക്കം എംജി യൂണിവേഴ്സിറ്റിയിൽ പുതിയ വിവാദത്തിനു വഴിവച്ചു. മാർക്ക് ദാന വിവാദം കത്തുന്നതിനിടെ ഗുരുതരമായ മറ്റൊരു ആരോപണം പുറത്തുവന്നതോടെ യൂണിവേഴ്സിറ്റി കൂടുതൽ പ്രതിരോധത്തിലായി. എംകോം നാലാം സെമസ്റ്റർ കോഴ്സിന്‍റെ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ, രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ഉൾപ്പെടെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിൻഡിക്കറ്റംഗം ഡോ. ആർ. പ്രഗാഷിനു കൈമാറണമെന്നായിരുന്നു ഉത്തരവ്.

പരീക്ഷാ മോണിറ്ററിംഗ് സമിതിയല്ലാതെ വൈസ് ചാൻസലർ പോലും അറിയരുതെന്നു നിയമമുള്ള ഉത്തരക്കടലാസുകളാണു ഫാൾസ് നന്പർ സഹിതം കൈമാറാൻ നീക്കം നടന്നത്. കോഴ്സിന്‍റെ പരീക്ഷാഫലം കഴിഞ്ഞ 15നാണു വന്നത്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാവുന്ന തീയതി അവസാനിക്കുന്നതിന്‍റെ തലേന്നാണു സിൻഡിക്കറ്റംഗത്തിന്‍റെ കത്ത്. ഇത്തരത്തിൽ ഫാൾസ് നന്പർ ഉൾപ്പെടെ ലഭിച്ചാൽ, തന്‍റെ വേണ്ടപ്പെട്ടവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ഉത്തരക്കടലാസ് തനിക്കു സ്വാധീനമുള്ളവർക്കു കൈമാറാൻ കഴിയുമായിരുന്നുവെന്നാണ് ആക്ഷേപം. ഇഷ്ടക്കാരെ വിജയിപ്പിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും ആക്ഷേപമുണ്ട്.


അതേസമയം, പുനർമൂല്യനിർണയ സോഫ്റ്റ് വെയറിന്‍റെ കാര്യക്ഷമത പരിശോധിക്കാനാണ് ഫാൾസ് നന്പർ ഉൾപ്പെടെ വാങ്ങിയതെന്നാണു സിൻഡിക്കറ്റംഗം ആർ. പ്രഗാഷിന്‍റെ വാദം. പേപ്പറുകൾ ആവശ്യപ്പെട്ടതല്ല, കത്ത് പുറത്തായതാണു ചട്ടവിരുദ്ധം. കൂടുതൽ മാർക്കുള്ള 30 പേരുടെ ഉത്തരക്കടലാസാണ് ആവശ്യപ്പെട്ടത്. ഇവർക്ക് ഇനി മാർക്ക് കൂട്ടിനൽകാൻ സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തരക്കടലാസ് ചോദിച്ചതിൽ ദുരൂഹതയെന്ന് ആരോപണം

കോട്ടയം: എംജി യൂണിവേഴ്സിറ്റി ഉത്തരക്കടലാസിന്‍റെ രജിസ്റ്റർ നന്പരും ഫോൾസ് നന്പരും ഉൾപ്പെടെ സിൻഡിക്കറ്റ് അംഗത്തിനു കൈമാറണമെന്ന ഉത്തരവിനു പിന്നിൽ ബന്ധുക്കൾക്കു മാർക്ക് നൽകാനുള്ള നീക്കമെന്ന് ആരോപണം.

എംകോം നാലാം സെമസ്റ്റർ കോഴ്സിന്‍റെ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും കൈമാറണമെന്നാണു എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കത്ത് നൽകിയത്. എംജി സിൻഡിക്കറ്റ് അംഗം ഡോ. ആർ. പ്രഗാഷിന്‍റെ ആവശ്യപ്രകാരം കൈമാറണമെന്നാണു വൈസ് ചാൻസലർ നിർദേശിച്ചത്.
ആർ. പ്രഗാഷിന്‍റെ ബന്ധുക്കളും പരിചയക്കാരുമായ രണ്ടു വിദ്യാർഥികൾക്കുവേണ്ടിയാണു രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ആവശ്യപ്പെട്ടതെന്നാണു ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.