അഫീലിനു നീതി ലഭിച്ചില്ല
Thursday, October 17, 2019 11:26 PM IST
കോട്ടയം: സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെ ഹാമർ ത്രോതലയിൽ പതിച്ച് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന അഫീൽ ജോണ്‍സണിന് നീതി ലഭിച്ചില്ലെന്ന് പിതാവ് ജോണ്‍സണ്‍. ജില്ലാ സ്പോട്സ് കൗണ്‍സിൽ അധികൃതരോ മീറ്റിന്‍റെ സംഘാടകരോ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് അഫീലിന്‍റെ പിതാവ് പറയുന്നു.

സംഘാടകരിൽ ചിലർക്കെതിരെ പോലീസ് കേസെടുത്തുവെന്നു പറയുന്നതല്ലാതെ ഇവരാരും ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ല. തിരുവനന്തപുരത്തു നിന്നു കായിക വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥൻ സന്ദർശിക്കുകയും സർക്കാരിന്‍റെ നിർദേശപ്രകാരം ജില്ലാ കളക്ടറെത്തി ചികിത്സാ കാര്യങ്ങൾ അന്വേഷിക്കുകയും മാത്രമാണ് ഈ 14 ദിവസത്തിനിടയിൽ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ നാലിനു പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് സംസ്ഥാന ജൂണിയർ സ്പോർട്ട്സ് മീറ്റിനിടെയാണ് അഫീലിന് ഗുരുതരമായി പരിക്കേറ്റത്. ജാവലിൻ ത്രോയും ഹാമർ ത്രോയും ഒരേ സമയത്തും അകലം പാലിക്കാതെയും നടത്തിയ മത്സരമാണ് അപകടത്തിന് കാരണം.


എറിഞ്ഞ ജാവലിൻ തിരികെ എടുത്തുനല്കാൻ സ്റ്റേഡിയത്തിലിറങ്ങിയ അഫീലിന്‍റെ തലയിൽ ഹാമർ വന്നു പതിക്കുകയായിരുന്നു. പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട അഫീലനെ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം ക്രിറ്റിക്കൽ കെയർ യൂണിറ്റി ലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ 14 ദിവസമായി കോട്ടയം മെഡിക്കൽ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഫീലിന്‍റെ ജീവൻ നിലനിർത്തുന്നത്. കുട്ടിയെ സന്ദർശിക്കാനോ മാതാപിതാക്കളെ സമാശ്വസിപ്പിക്കാനോ ബന്ധപ്പെട്ട അധികാരികൾ ആരും എത്താത്തതാണ് അധികൃതർ കുട്ടിയെ കൈയൊഴിയുന്നതായി സംശയം ഉടലെടുക്കാൻ കാരണം.

മേലുകാവ് ചൊവ്വുർ കുറിഞ്ഞംകുളത്ത് ജോണ്‍സന്‍റെയും ഡാർളിയുടെയും മകനാണ് അഫീൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.