പിഴവ് പറ്റിയതായി വിസിയും സിൻഡിക്കറ്റും
പിഴവ് പറ്റിയതായി വിസിയും സിൻഡിക്കറ്റും
Thursday, October 17, 2019 1:38 AM IST
കോട്ടയം: അദാലത്തിലൂടെ മോഡറേഷൻ നൽകി ബിടെക് വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള തീരുമാനത്തിൽ പിഴവ് പറ്റിയതായി എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സിൻഡിക്കറ്റ് അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു. അദാലത്തിലൂടെ മാർക്ക് നൽകാമെന്ന തീരുമാനത്തിനു നിയമസാധുത ഇല്ലായിരുന്നു എന്ന കാര്യം അദാലത്ത് കമ്മറ്റിയിലുണ്ടായിരുന്നവർക്ക് അറിയാഞ്ഞതു മൂലമാണു വീഴ്ച സംഭവിച്ചതെന്നു വൈസ് ചാൻസലറടക്കമുള്ളവർ സമ്മതിച്ചു.

മാർക്ക് നൽകാനുള്ള തീരുമാനം പരീക്ഷാ ബോർഡ് അടക്കമുള്ള സെക്‌ഷനുകളിൽ എത്തിയപ്പോഴാണ് നിയമ തടസങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടത്. നിയമ തടസങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ഈ കാര്യത്തിൽ തീരുമാനം അക്കഡെമിക്ക് കൗണ്‍സിലേക്കു വിട്ടിരുന്നു. മാർക്ക് കൂട്ടാനോ കുറയ്ക്കാനോ അവകാശം അക്കഡെമിക്ക് കൗണ്‍സിലിന് ഇല്ലാത്തതിനാൽ വിഷയം സിൻഡിക്കറ്റിൽ എത്തുകയായിരുന്നു. സിൻഡിക്കറ്റിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നും അംഗങ്ങൾ പറഞ്ഞു. 56 വിഷയത്തിൽ ഒരു വിഷയത്തിന് തോറ്റ വിദ്യാർഥിയുടെ അപേക്ഷ പരിഗണിക്കുകയും അതോടൊപ്പം സാമൂഹികനീതി ഉറപ്പാക്കാനായി മറ്റുള്ള കുട്ടികൾക്കുകൂടി അഞ്ചു മാർക്ക് വീതം നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും വൈസ് ചാൻസലർ പറഞ്ഞു.


അദാലത്തിൽ 2008 മുതലുള്ള അഡ്മിഷനുകളിൽനിന്നുമായി 125 അപേക്ഷകളാണ് ലഭിച്ചതെന്നും അവർക്കു സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചതായും വൈസ് ചാൻസലർ പറഞ്ഞു. ഇത്തരത്തിൽ ഇനി 85 വിദ്യാർഥികൾ കൂടി പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 മുതൽ നാലു തവണ അദാലത്ത് നടത്തിയതായും വൈസ് ചാൻസലർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.