തൊഴിയൂർ സുനിൽ കൊലക്കേസ്: രണ്ടു തീവ്രവാദികൾകൂടി അറസ്റ്റിൽ
തൊഴിയൂർ സുനിൽ കൊലക്കേസ്:  രണ്ടു തീവ്രവാദികൾകൂടി അറസ്റ്റിൽ
Thursday, October 17, 2019 1:38 AM IST
തൃശൂർ: തൊഴിയൂർ സുനിൽ വധക്കേസിൽ തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഇസ്‌ലാമിയ പ്രവർത്തകരായ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം ചെമ്മലശേരി കൊളത്തൂർ പൊതുവകത്ത് വീട്ടിൽ ഉസ്മാൻ(51), തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫലി(52) എന്നിവരെയാണ് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ചാവക്കാട് സ്വദേശി മൊയ്നുദീൻ നേരത്തേ അറസ്റ്റിലായിരുന്നു.

1994ൽ ആർഎസ്എസ് പ്രവർത്തകനായ സുനിൽ കൊല്ലപ്പെട്ട കേസിൽ നാലു സിപിഎം പ്രവർത്തകരെ ആളുമാറി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്നു കണ്ടെത്തി പിന്നീട് വെറുതെവിട്ടു. 25 വർഷത്തിനുശേഷം യഥാർത്ഥ പ്രതികൾ പിടിയിലാവുന്ന കേസ് എന്ന പ്രത്യേകതയും സുനിൽ കൊലക്കേസിനുണ്ട്. മൊയ്നുദീനിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ടുപേരെക്കൂടി പിടികൂടിയത്.

ചാവക്കാട് സ്വദേശിയായ വ്യാപാരപ്രമുഖനും സുനിലും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഭീകരസംഘത്തിനു വ്യാപാരി ക്വട്ടേഷൻ നൽകിയതിനെത്തുടർന്നാണ് ആക്രമണമെന്നാണ് പോലീസിന്‍റെ ഇപ്പോഴത്തെ കണ്ടെത്തൽ. അറസ്റ്റിലായ ഇരുവരും1995ലെ വാടാനപ്പള്ളി രാജീവ് വധക്കേസിലും പ്രതികളാണ്. ഉസ്മാൻ ജംഇയ്യത്തുൽ ഇസ്‌ലാമിയ സംഘടനയുടെ സ്ഥാപക നേതാവാണ്. പോലീസിന്‍റെ പ്രതിപ്പട്ടികയിലെ ഒന്പതുപേരും സംഭവവുമായി നേരിട്ടു ബന്ധമുള്ളവരാണ്. രണ്ടു പ്രതികൾ വിദേശത്താണ്. ഒരു പ്രതി അർബുദം ബാധിച്ചു മരിച്ചിരുന്നു. ബാക്കിയുള്ളവർ ഉടൻ പിടിയിലായേക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.



മോഹനചന്ദ്രന്‍റെ മരണത്തിനു പിന്നിലും തീവ്രവാദികൾ

തൃശൂർ: മലപ്പുറം കൊളത്തൂരിലെ ബിജെപി നേതാവ് മോഹന ചന്ദ്രന്‍റെ മരണം തൊഴിയൂർ സുനിൽ വധക്കേസിലെ പ്രതികൾ നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തി. അപകടമരണമെന്നു കരുതിയിരുന്ന കേസിൽ 24 വർഷത്തിനുശേഷമാണ് ചുരുളഴിയുന്നത്.

തൊഴിയൂർ സുനിൽ വധക്കേസിൽ അറസ്റ്റിലായ ഉസ്മാനും യൂസഫലിയുമാണ് ഇക്കാര്യം ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. ജംഇയ്യത്തുൽ ഇസ്‌ലാമിയ തീവ്രവാദ സംഘടനയിലുൾപ്പെട്ട സെയ്തലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരാണ് കൊലപാതകത്തിനുപിന്നിലെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

1995 ഓഗസ്റ്റ് 19ന് രാത്രി മോഹനചന്ദ്രനെ ഇടിച്ചുവീഴ്ത്തുകയും തുടർന്നു നാലംഗസംഘം വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. തൊഴിയൂർ സുനിലിനെ കൊലപ്പെടുത്താൻ പ്രതികൾ സഞ്ചരിച്ച ജീപ്പു തന്നെയാണ് ഈ കൊലപാതകത്തിനും ഉപയോഗിച്ചത്. ഈ ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹനചന്ദ്രൻ വധക്കേസ് പുനരന്വേഷിക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്പി കെ.എ. സുരേഷ് ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.