വ്യാജ ഒസ്യത്ത്: നോട്ടറിക്കെതിരേ നടപടി ഉണ്ടാകും
Thursday, October 17, 2019 1:23 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസിൽ ജോളിക്ക് വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ച കോഴിക്കോട്ടെ നോട്ടറിക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് നിയമവൃത്തങ്ങൾ. കുന്നമംഗലം ബാറിലെ അഭിഭാഷകനാണ് ഒസ്യത്തു ശരിയാണെന്ന് സത്യവാങ്മൂലം നൽകി രേഖകളിൽ ഒപ്പിട്ടിരിക്കുന്നത്.

ഒസ്യത്തിൽ ഒപ്പിടേണ്ടയാളെ നേരിൽ കണ്ട് ബോധ്യപ്പെട്ടതിനുശേഷമേ രേഖകളിൽ സ്റ്റാമ്പ് പതിച്ച് സത്യവാങ്മൂലം നൽകാവൂ എന്നാണ് നിയമം. ഒസ്യത്ത് നൽകുന്നയാളെ സാക്ഷികൾ നോട്ടറിക്ക് പരിചയപ്പെടുത്തുകയും വേണം. അതിനുശേഷം ഒസ്യത്തിലെഴുതിയ കാര്യങ്ങൾ നോട്ടറി വായിച്ചുകേൾപ്പിക്കണം. ഒസ്യത്ത് ചെയ്യുന്നത് തന്‍റെ പൂർണബോധ്യപ്രകാരമാണെന്ന് നോട്ടറിയോട് നേരിൽ സമ്മതിച്ചെങ്കിൽ മാത്രമേ, നോട്ടറി രേഖയിൽ ഒപ്പിടാൻ പാടുള്ളു.


എന്നാൽ, രണ്ടാമത്തെ ഒസ്യത്ത് തയാറാക്കിയത് ടോം തോമസിന്‍റെ മരണശേഷമാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോ മറ്റ് സാക്ഷികളോ ഇല്ലാത്ത ആദ്യത്തെ ഒസ്യത്തിന് നിയമസാധുതയില്ലെന്ന് ടോം തോമസിന്‍റെ മക്കളായ റോജോയും റെഞ്ചിയും പറഞ്ഞതിനുശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് രണ്ടാമത്തെ ഒസ്യത്ത് പുറത്തുവന്നതെന്നും കണ്ടെത്തി. ആദ്യ ഒസ്യത്തിന്‍റെ കോപ്പിയിലാണ് നോട്ടറി അറ്റസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ ഒസ്യത്തിന്‍റെ പിൻബലത്തിൽ ടോം തോമസിന്‍റെ വീടും സ്ഥലവും വില്ലേജ് - രജിസ്ട്രേഷൻ വിഭാഗം ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നെങ്കിലും റോജോ പരാതി നൽകിയതോടെ ആധാരം തിരിച്ചെഴുതുകയായിരുന്നു.

കള്ളക്കളി നടന്നതായി തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നോട്ടറിക്കെതിരേ പോലീസ് കേസും നിയമമന്ത്രാലയത്തിന്‍റെ നടപടിയും ഉണ്ടാകുമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന-കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയുടെ അനുമതിയോടെ നോട്ടറിമാരെ നിയമിക്കുന്നത്. രേഖകളിൽ കൃത്രിമം കാണിച്ചാൽ നോട്ടറി പദവി എന്നന്നേക്കുമായി നീക്കം ചെയ്യണമെന്നാണ് നിയമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.