കൂടത്തായി കേസ് ഒതുക്കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ
കൂടത്തായി കേസ് ഒതുക്കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ
Monday, October 14, 2019 12:09 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പൊന്നാമറ്റത്തിൽ റോയ് തോമസിന്‍റെ മരണം വിശദമായി അന്വേഷിക്കാത്ത സംഭവത്തിൽ കോടഞ്ചരി എസ്ഐ രാമനുണ്ണിക്കുപുറമെ മുൻ ആർഡിഒ, താമരശേരി മുൻ ഡിവൈഎസ്പി , മുൻ സിഐ എന്നിവരും പ്രതിക്കൂട്ടിൽ. സയനൈഡ് ഉള്ളിൽചെന്നാണ് 2011 സെപ്റ്റംബർ 30ന് റോയ് തോമസ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും തുടരന്വേഷണം നടത്താതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർചെയ്തെങ്കിലും ആരുടേയോ ശക്തമായ ഇടപെടൽമൂലം തുടരന്വേഷണം ഒഴിവാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു.

കേസ് രജിസ്റ്റർചെയ്തതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മൃതദേഹത്തിന്‍റ വിസറ (ആന്തരാവയവങ്ങൾ) പരിശോധന നടത്തേണ്ടതാണ്. അതുണ്ടായില്ല. റോയിയുടെ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരണംനടന്ന് ഒരാഴ്ചക്കുള്ളിൽ കോടഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസർ(എസ്എച്ച്ഒ) രാമനുണ്ണിക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി കൈമാറിയതിന്‍റെ രേഖകൾ ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അവസാനിപ്പിച്ച് ഫൈനൽ റിപ്പോർട്ട് ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടർക്കും അദ്ദേഹത്തിന്‍റെ ഒപ്പുസഹിതം സബ് ഡിവിഷണൽ ഓഫീസറായ ഡിവൈഎസ്പിക്കും അദ്ദേഹം വീണ്ടും ഒപ്പിട്ട് ആർഡിഒ കോടതിയിലേക്കും അയക്കണമെന്നാണ് നിയമം. മരണകാരണം സയനൈഡ് തുടങ്ങിയ വിഷം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉള്ളപക്ഷം സിഐയോ ഡിവൈഎസ്പിയോ തുടരന്വേഷണം നടത്തണമെന്നാണ് നിയമം.

റിപ്പോർട്ട് ലഭിച്ചാൽ ആർഡിഒ അത് വിശദമായി പഠിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും നിയമമുണ്ട്. എന്നാൽ റോയിയുടെ കാര്യത്തിൽ ഒന്നുമുണ്ടായില്ല. ഉന്നതതലത്തിൽ സ്വാധീനം നടന്നതായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ സംശയിക്കുന്നത്. ഈ കേസിൽ 2011 കാലഘട്ടത്തിൽ ചുമതലവഹിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ഉണ്ടാകും.


സ്വാഭാവികമായും ഒരു മരണം നടന്ന് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റുമോർട്ടം നടത്തുകയാണെങ്കിൽ അയാൾ മരിക്കുന്നതിനു മുമ്പ് കഴിച്ച ഖര, ദ്രവ വസ്തുക്കളുടെ സാമ്പിൾവഴി തന്നെ മരണ കാരണം കണ്ടെത്താൻ കഴിയും. റോയിയുടെ കാര്യത്തിൽ ഇത് നടന്നിട്ടുണ്ട്. വിഷം പോലുള്ളവ ഉള്ളിൽ ചെന്നാണ് എങ്കിൽ ഏതേതു വിഷമാണോ അകത്തു ചെന്നത് അതിലെ അംശങ്ങൾ തിരിച്ചറിയാനും അതെങ്ങനെ കോശങ്ങളേയും ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചു എന്നും സംശയാസ്പദമായ വസ്തു ശരീരത്തിൽ പ്രവേശിച്ചാൽ അത് എത്ര സമയം കൊണ്ടാണ് ശരീരകോശങ്ങൾ വലിച്ചെടുക്കുന്നതെന്നും കരളിൽ വ്യാപിക്കുന്നത് എത്ര സമയം കൊണ്ടാണ് എന്നും തലച്ചോറിൽ എത്തുക എപ്പോഴാണ് എന്നുമൊക്കെ കണ്ടെത്താനാകും.

മരണകാരണം വിഷമാണോ, ആണെങ്കിൽ, അത് ഏന്ത് വിഷമാണ്, ഏതൊക്കെ അവയവത്തെയാണ് ബാധിച്ചത് എന്നും ശ്വാസം മുട്ടിയാണ് മരണം എങ്കിൽ എപ്പോഴാണ് ശ്വാസ കോശത്തിൽ വായു തടസപ്പെട്ടത് വെള്ളത്തിൽ മുങ്ങിയാണ് എങ്കിൽ മുക്കിയതാണോ മുങ്ങിയതാണോ എന്നിങ്ങനെയെല്ലാം വിസറ പരിശോധനകളിലും ശ്വാസകോശം, കരൾ എന്നിവയുടെ പരിശോധനയിലൂടെയും വ്യക്തമാവും .

ആമാശയം ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾ എടുത്തതിനു ശേഷം പരമാവധി ആറുമാസത്തിനുള്ളില്‍ പരിശോധിക്കണമെന്നാണ് നിയമം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അത് ആറുമാസത്തിനകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് മെഡിക്കല്‍ സയന്‍സും പറയുന്നത്.

ആറു മാസത്തിനു ശേഷം കോശങ്ങള്‍ നശിക്കുമെന്നതിനാല്‍ പിന്നീടുള്ള പരിശോധനകള്‍ പോലീസിന്‍റെ വെറും നടപടിക്രമം മാത്രമേ ആകുന്നുളളുവെന്നും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കോശങ്ങൾ നശിക്കുന്നതോടെ നിര്‍ണായകമായ പല വിവരങ്ങളും ലഭ്യമല്ലാതാവുകയും പ്രമാദമായ പല കേസുകളും തുമ്പില്ലാതാവുകയും ചെയ്യുമെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.