അപൂര്‍വ രോഗം ബാധിച്ച യുവതിയെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു
അപൂര്‍വ രോഗം ബാധിച്ച യുവതിയെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു
Sunday, October 13, 2019 12:26 AM IST
വിതുര : അപൂര്‍വരോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ കഴിഞ്ഞിരുന്ന വിതുര ലളിത ഭവനില്‍ ബിന്ദുവിന്‍റെ മകള്‍ നീതു (20)വിനെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. നോര്‍ക്കയുടെ ഇടപെടലാണ് നീതുവിനെ നാട്ടിലെത്തിക്കാന്‍ സഹായകമായത്.

ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ 5.30നാണ് നീതുവിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ആശുപത്രിയിലെ സ്റ്റാഫ് നഴ്സും അമ്മ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. കെ.എസ്. ശബരീനാഥന്‍ എംഎൽഎ വിമാനത്താവളത്തിലെത്തി നീതുവിനെ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു മാറ്റാനുള്ള സൗകര്യങ്ങളൊരുക്കി. ദുബായില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നീതുവിനെ സന്ദര്‍ശിച്ച സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നോര്‍ക്കയുടെ സഹായം ഉറപ്പുനല്‍കി. ചികിത്സ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കെ.എസ്.ശബരീനാഥന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കു കത്തു നല്‍കിയതും സഹായമായി.


ഓട്ടോ ഇമ്യൂണ്‍ എന്‍സഫലൈറ്റിസ് എന്ന അപൂര്‍വരോഗം ബാധിച്ചാണു നീതുവിന്‍റെ അരയ്ക്കു താഴെ തളര്‍ന്ന് അബോധാവസ്ഥയിലായതെന്നു ബന്ധുക്കള്‍ പറയുന്നു. കൊപ്പം സ്വദേശിയായ നീതു വിവാഹ ശേഷമാണു സന്ദര്‍ശക വീസയില്‍ യുഎഇയില്‍ എത്തിയത്. വിദേശത്തെത്തിയതിന്‍റെ രണ്ടാം മാസം രോഗം ബാധിക്കുകയായിരുന്നു. പനിയും ഛര്‍ദിയുമായിരുന്നു തുടക്കം. പിന്നീട് അപസ്മാരമായി. വിശദമായ പരിശോധനയില്‍ ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തി. സെപ്റ്റംമ്പര്‍ 26വരെ മാത്രമെ അബുദാബിയില്‍ ചികിത്സ തുടരാന്‍ കഴിയൂ എന്നും നാട്ടിലെ നൂതന സൗകര്യങ്ങളുള്ള ആശുപത്രിയില്‍ മാത്രമെ തുടര്‍ ചികിത്സ സാധ്യമാകൂയെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നു നോര്‍ക്കയുടെ സഹായത്തോടെ നീതുവിനെ നാട്ടിലെത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.